ലണ്ടന്‍: എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ ലിവര്‍പൂളിന് ജയം. ഈ സീസണോടെ ടീമിനോട് വിടപറയുന്ന ലിവര്‍പൂള്‍ നായകന് സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിംബിള്‍ഡനെ തകര്‍ത്താണ് ലിവര്‍പൂള്‍ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചത്. ഈ സീസണോടെ ടീം വിടുകയാണെന്ന് പ്രഖ്യാപിച്ച ശേഷം ജെറാര്‍ഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. 12, 62 മിനിറ്റുകളിലായിരുന്നു ജെറാര്‍ഡിന്റെ ഗോളുകള്‍.
മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ലിവര്‍പൂൡന്റെ വിജയമാര്‍ജിന്‍ കുറച്ചത് വിംബിള്‍ഡണ്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു. കളിയില്‍ 70 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ ലിവര്‍പൂള്‍ താരങ്ങള്‍ 22 ഷോട്ടുകളാണ് പായിച്ചത്. ഇതില്‍ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്കുമായിരുന്നു. അതേസമയം വിംബിള്‍ഡണ്‍ താരങ്ങള്‍ക്ക് നാല് തവണമാണ് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ക്കാനായത്.
കളിയുടെ 12-ാം മിനിറ്റില്‍ ജാവിയര്‍ മാന്‍ക്വിലോയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ജെറാര്‍ഡ് വിംബിള്‍ഡണ്‍ വല കുലുക്കി. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ 36-ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് വിംബിള്‍ഡണ്‍ സമനില പിടിക്കുകയും ചെയ്തു. ക്ലോസ് റേഞ്ചില്‍ നിന്ന് അഡെബായോ അകിന്ഫെന്വ പായിച്ച ഷോട്ടാണ് ലിവര്‍പൂള്‍ വലയില്‍ കയറിയത്. ഇതോടെ ആദ്യപകുതി 1-1 എന്ന നിലയിലായി.
രണ്ടാം പകുതിയിലും ലിവര്‍പൂളിന്റെ ആധിപത്യമായിരുന്നു മൈതാനത്ത് കണ്ടത്. 62-ാം മിനിറ്റില്‍ കളിയുടെ ഗതി നിര്‍ണ്ണയിച്ച ഗോളും പിറന്നു. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കാണ് ഗോൡ കലാശിച്ചത്. സ്റ്റീവന്‍ ജെറാര്‍ഡ് എടുത്ത കിക്ക് വിംബിള്‍ഡണ്‍ താരങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധ മതിലിന് മുകളിലൂടെ പറന്ന് വലയില്‍ കയറുകയായിരുന്നു. പിന്നീട് 82-ാം മിനിറ്റില്‍ ഹാട്രിക്ക് തികയ്ക്കാനുള്ള അവസരം ജെറാര്‍ഡിന് ലഭിച്ചെങ്കിലും വിംബിള്‍ഡണ്‍ ഗോളി അത് വിഫലമാക്കി.
നാലാം റൗണ്ടില്‍ ലിവര്‍പൂള്‍ സ്വന്തം മൈതാനത്ത് ബോള്‍ട്ടണ്‍ വാന്ഡറേഴ്സുമായി ഏറ്റുമുട്ടും. ജനുവരി 24നാണ് മത്സരം. നാലാം റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കേംബ്രിഡ്ജുമായും ആഴ്സണല്‍ ബ്രൈറ്റനുമായും ചെല്‍സി ബ്രാഡ്ഫോര്ഡുമായും മാഞ്ചസ്റ്റര്‍ സിറ്റി മിഡില്ബറോയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: