ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാഖി ഉര് റഹ്മാന് ലഖ്വിയെ മോചിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജാമ്യം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് തിടുക്കത്തിലാണെന്ന് ഹൈക്കോടതി വിലയിരുത്തി.
ഇവര്ക്കെതിരെതെളിവില്ലെന്നു കണ്ടായിരുന്നു ലഖ്വി ഉള്‍പെടെ ആറു പേരെ പാക് കോടതി ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖ്വിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സര്‍ക്കാരിന്റെ തീരുമാനം ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദു ചെയ്തതോടെയാണ് ലഖ്വിക്ക് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയുടെ ഈ തീരുമാനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: