ലാഹോര്‍: വാഗ അതിര്‍ത്തിവഴിയുളള ദല്‍ഹി- ലാഹോര്‍ ബസ് സര്‍വ്വീസ് പാക്കിസ്ഥാന് തടഞ്ഞു. ബസിനു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി.
വാഗാ അതിര്‍ത്തി വരെ ബസ് സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പാകിസ്താന് ടൂറിസം വികസന കോര്പറേഷന് (പി.ടി.ഡി.സി). ബസ് കടന്നുപോകുന്ന റൂട്ടില്‍ ആക്രമണ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി പി.ടി.ഡി.സി വ്യക്തമാക്കി. അതിര്‍ത്തിവഴിയുള്ള എല്ലാ സര്‍വീസുകളും വാഗായില്‍ അവസാനിപ്പിക്കണമെന്ന് പി.ടി.ഡി.സി നിര്‍ദേശിച്ചു.
ദല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് അതിര്‍ത്തിയില്‍ വച്ച് ബസില്‍ കയറാം. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്കും സമാനരീതിയില്‍ വാഗായില്‍ നിന്ന് ബസില്‍ കയറാമെന്നും പി.ടി.ഡി.സി അധികൃതര്‍ വ്യക്താക്കി.
1999ല്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താണ് ദല്‍ഹി ലാഹോര്‍ ദോസ്തി ബസ് സര്‍വീസ് ആരംഭിച്ചത്. പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. 2003ലാണ് സര്‍വീസ് പുനരാരംഭിച്ചത്. പാകിസ്താന് ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്പ്പിക്കുന്നത് ഇതാദ്യമാണ്.
അതേസമയം ഏതാനും ആഴ്ച മുന്‍പ് പെഷവാറിലെ സൈനിക സ്കൂളില്‍ പാക്ക് താലിബാന് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 150ലധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും കുട്ടികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: