ന്യൂദല്‍ഹി: ഏതുതൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഒന്നര പതിറ്റാണ്ടുമുമ്പ് താന്‍ ഹോട്ടലില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ന്യൂദല്‍ഹിയില്‍ നടന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്ര മാനവവിഭവശേഷിമന്ത്രി തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് വിശദീകരിച്ചത്.
പ്ലംബറോ കാര്പെന്ററൊ മെക്കാനിക്കൊ ആണെന്നു പറയുന്നതില്‍ ഒരു നാണക്കേടിന്റെയും ആവശ്യമില്ലെന്നും ചെയ്യുന്ന ജോലിയില്‍ അഭിമാനിക്കുകയാണുവേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെ പരാമര്‍ശിച്ചുകൊണ്ട് സ്മൃതി ഓര്‍മിപ്പിച്ചു.
ചെയ്യുന്ന ജോലിയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല, ഭാരതം പ്രചോദനങ്ങളുടെ രാജ്യമാണ്. ഇന്ന് മന്ത്രിയായിരിക്കുമ്പോഴും 15 വര്‍ഷംമുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നെന്ന് പറയാന്‍ തനിക്ക് അഭിമാനമാണുള്ളതെന്നും സ്മൃതി ഇറാനി പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് സ്മൃതിയുടെ ഈ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: