നിന്റെ ഉള്ളില്‍ മനോഹരമായ ഒരു ക്ഷേത്രം കെട്ടിപ്പടുക്കൂ. അതില്‍ നിന്റെ സ്വഭാവഗുണങ്ങള്‍ പ്രതിഫലിക്കട്ടെ. ആന്തരിക സൗന്ദര്യം ബഹിര്സ്ഫുരിച്ച് സര്‍വ്വത്ര വ്യാപിക്കട്ടെ. നിന്റെ ദൃഢവിശ്വാസമാകുന്ന അടിത്തറയില്‍ നിന്റെ പ്രേമത്താല്‍, മെല്ലെമെല്ലെ, ചുമരുകള്‍ നിര്‍മ്മിക്കൂ. അതിന്റെ മേല്‍ത്തട്ട് ഭക്തിയാല്‍ പൊതിയൂ. അതിനുള്ളില്‍ സത്യത്തിന്റെ ദീപങ്ങള്‍ തെളിക്കൂ. ശാന്തിയാകുന്ന പരവതാനി നിവര്ത്തൂ. പിന്നെ കണ്ണുകളടച്ച്, ക്ഷമയോടെ കാത്തിരിക്കൂ. ഞാന്‍ തീര്‍ച്ചയായും എത്തും. അവിടെ വസിക്കുവാനാണ് ഞാനാഗതനായിരിക്കുന്നത്. നീ എനിക്കുവേണ്ടി എന്റെ ഗൃഹം നിര്‍മ്മിച്ചു കഴിഞ്ഞു.
സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: