ഇവിടെ സ്വര്‍ഗം വേണമെന്നാഗ്രഹിക്കുന്നവര്‍ ആരും ഇല്ല. തൊണ്ണൂറു ശതമാനവും ലോകത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരുടെ പിന്നാലെ സ്വര്‍ഗ്ഗം ചെന്നാല്‍പോലും അവര്‍ സ്വര്‍ഗ്ഗത്തോടു റ്റാറ്റാ പറയും. കാരണം, സ്വര്‍ഗ്ഗം അവരുടെ ഹൃദയത്തിലുണ്ട്. പിന്നെ ഒരു സ്വര്‍ഗത്തിലും പോകേണ്ട ആവശ്യം അവര്‍ക്കു വരുന്നില്ല. കാരുണ്യമുള്ള മനസ്സുതന്നെ അവരുടെ സ്വര്‍ഗ്ഗം. ഈ ഒരു ഭാവമാണ് ഇവിടെ കുഞ്ഞുങ്ങള്‍ക്കു കൂടുതലുള്ളത്.
പണ്ടുണ്ടായിരുന്ന പലരും, താന്‍ ശുദ്ധബോധമാണെന്നു പറഞ്ഞുകൊണ്ടു മാറിയിരുന്നതല്ലാതെ ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായില്ല. അതുകാരണമാണു നമ്മുടെ സംസ്കാരം ഇത്രയും അധഃപതിച്ചത്. അതിന്റെ ദുരിതമാണ് ഇന്നുള്ളവര്‍ അനുഭവിക്കുന്നത്. ഇനിയും നമ്മുടെ സംസ്കാരത്തെ നിര്‍വീര്യമാക്കണമെന്നാണോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: