വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇന്നുമുതല്‍ ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം ആരംഭിക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തില്‍ ആരംഭിക്കുന്ന സംഗീതോത്സവത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ തിരിതെളിക്കും. നാലുദിനങ്ങള്‍ നീളുന്ന കലാവിരുന്ന് 11ന് സമാപിക്കും. വോയ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വൈക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്, ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, ശബരിമല അയ്യപ്പസേവാ സമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍, എഡിജിപി ബി. സന്ധ്യ, സംഗീതസംവിധായകന് ആലപ്പി രംഗനാഥ്, സിനിമാ താരം ആശാ ശരത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6ന് വയലിന് ഡ്യൂയറ്റ്.
9ന് രാവിലെ 8ന് മംഗളവാദ്യം. കാഞ്ചി കാമകോടി ആസ്ഥാനവിദ്വാന്‍ വൈക്കം ഷാജി അവതരിപ്പിക്കും. 10 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട് സംഗീതപ്രതിഭകള്‍ നടത്തുന്ന സംഗീതാര്‍ച്ചന. വൈകിട്ട് 5ന് സംഗീതസദസ്സ്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മകളായ ഗോമതിശ്രീ അവതരിപ്പിക്കും. 6.30 മുതല്‍ ഐശ്വര്യ വിദ്യാരഘുനാഥ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്.
10ന് രാവിലെ 8 മുതല്‍ സംഗീതാര്‍ച്ചന. തിരഞ്ഞെടുക്കപ്പെട്ട സംഗീതപ്രതിഭകള്‍ പങ്കെടുക്കുന്നു. വൈകിട്ട് 6.30 മുതല്‍ മാവേലിക്കര പി. സുബ്രഹ്മണ്യന് അവതരിപ്പിക്കുന്ന സംഗീതസദസ്സ്.
11ന് രാവിലെ 9ന് പഞ്ചരത്നകീര്‍ത്തനാലാപനം. 10 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട സംഗീതപ്രതിഭകള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. വൈകിട്ട് 5ന് പുരസ്കാരസമര്‍പ്പണം. ദക്ഷിണാമൂര്‍ത്തി സംഗീതസുമേരു പുരസ്കാരം എം.എസ്. വിശ്വനാഥനും ശ്രീകുമാരന്‍ തമ്പിക്കും ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്കാരം പി. ജയചന്ദ്രനും മന്ത്രി വി.എസ്. ശിവകുമാര്‍ നല്‍കും. വൈകിട്ട് 6.30ന് നടക്കുന്ന സംഗീതസദസ്സോടെ ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: