‘വിയോജിപ്പ് ഉണ്ടെങ്കിലും സഹകരിക്കും’ എന്ന് വി.എം. സുധീരന്. ഇതിനെയാണ് സാര്‍ രാഷ്ട്രീയ പാപ്പരത്തം എന്നുപറയുന്നത്. സ്വന്തം ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിവില്ലെങ്കില്‍ പണി മതിയാക്കി വീട്ടില്‍ ഇരിക്കുക. സ്വാതന്ത്ര്യം ലഭിച്ച രാത്രിയില്‍ ഗാന്ധിജി ചെയ്തത് അതാണ്. അല്ലാതെ താങ്കളെപ്പോലെ അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്കുവേണ്ടി കാത്തുനിന്നില്ല.
ലിജിന്‍ ചോലക്കല്‍
അഴിമതിക്കെതിരെ പോരാടുന്ന ഗണേശനും സുധീരനും പീഡനവും അവഹേളനവും. ഒരു സമുദായത്തിന്റെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ ആര്‍ക്കും എന്ത് അഴിമതിയും ചെയ്യാമെന്ന അവസ്ഥ.
ക്രിസ് കൊച്ചി
ഏതിലൊക്കെയാണ് സഹകരികുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. കൈക്കുലി വാങ്ങിക്കുന്നതും സഹകരിക്കുന്നതില്‍ ഉള്‍പ്പെടുമോ. ഇപ്പോള്‍ സോളാറില്‍ തുടങ്ങി മഞ്ചേരി മെഡിക്കല്‍ കോളേജ് വഴി ദേശീയഗെയിംസില്‍ എത്തിനില്‍ക്കയാണ്. ഇതിനുവേണ്ടിയാണോ ഭരണത്തുടര്‍ച്ച ആഗ്രഹികുന്നത്. പൊതുജനം വിഡ്ഢിയാണെന്ന് ധരിച്ചെങ്കില്‍ അതുതെറ്റാണെന്ന് കൂട്ടിക്കോളു.
രഘുനാഥ് നമ്പിടിവളപ്പില്
പ്രതികരിക്കാൻ ഇവിടെ എഴുതുക: