പാരീസ്: പാരീസില്‍ വീണ്ടും വെടിവയ്പ്. ഇത്തവണ പോലീസിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. മറ്റൊരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് പാരീസില്‍ ആക്രമണം നടക്കുന്നത്.
വെടിവെച്ച ശേഷം ആക്രമി മെട്രോയില്‍ കയറി രക്ഷപ്പെട്ടു. തെക്കന്‍ പാരീസിലെ മോറൂഷിലായിരുന്നു സംഭവം. പാരീസിലെ ചാര്‍ലി ഹെബ്ദോ എന്ന കാര്‍ട്ടൂണ്‍ മാസികയുടെ ഓഫീസിനു നേരെ ഇന്നലെ നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമികളില്‍ ഒരാള്‍ ഇന്ന് പോലീസില്‍ കീഴടങ്ങിയിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്ന് സംശയിക്കുന്നു. ഈ സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് രാജ്യവ്യാപകമായി വ്യാഴാഴ്ച ദുഃഖാചരണം നടത്തി. പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഒളന്ദോയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
അര്‍ദ്ധരാത്രിയില്‍ തലസ്ഥാനത്ത് നോത്രദാമിലെ മണിമുഴങ്ങുമ്പോള്‍ ഒരു മിനിട്ട് മൗനാചരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: