ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലാബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനായര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ പട്ടികജാതി സംവരണം പാലിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ പട്ടികജാതി മോര്‍ച്ച കേന്ദ്രസര്‍ക്കാരിന് പരാതി നല്കി.
പഞ്ചായത്തു തലങ്ങളില്‍ വര്‍ഷം തോറും 3385 പേരെ വീതം അസിസ്റ്റന്റ് എഞ്ചിനീയര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമിക്കുന്നുണ്ടെങ്കിലും പട്ടികജാതി സംവരണ തത്വം പാലിക്കുന്നില്ലെന്നാരോപിച്ച് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാഡുമോന് വട്ടേക്കാട്, ജനറല്‍ സെക്രട്ടറി സി.എ പുരുഷോത്തമന് എന്നിവരാണ് പരാതി നല്‍കിയത്.
സംവരണതത്വം പാലിക്കാത്തതിനാല്‍ ഉന്നത പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടും കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി നിയമനങ്ങളില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: