ഫ്ളോറിഡ: പതിനാലുകാരനെ മൊബൈലില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച മലയാളി പുരോഹിതന് അമേരിക്കയില്‍ അറസ്റ്റില്‍. ഫ്ളോറിഡ വെസ്റ്റ് പാംബീച്ചിലെ ജീസസ് കത്തോലിക്കാ പള്ളിയിലെ പുരോഹിതന് ഫാ. ജോസ് പാലിമറ്റമാണ് പിടിയിലായത്.
47 കാരനായ ഫാ. ജോസ് പാലിമറ്റം അങ്കമാലി സ്വദേശിയാണ്.തന്റെ മൊബൈലിലെ 40ലേറെ അശ്ലീല ചിത്രങ്ങള്‍ കുട്ടിയെ കാണിക്കുകയും ഇവ നീക്കം ചെയ്യാന്‍ ഇയാളുടെ സഹായം തേടുകയും ചെയ്തു.ഇതറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ മാസമാണ് ഇയാള്‍ പള്ളിയില്‍ ചുമതലയേറ്റത്. ഇയാള്‍ ഇപ്പോള്‍ പാംബീച്ച് കൗണ്ടി ജയിലിലാണ്. പതിനായിരം ഡോളര്‍ അടച്ചാലേ ജാമ്യം ലഭിക്കൂ. ജാമ്യം ലഭിച്ചാലും നാട്ടിലേക്ക് മടങ്ങാന്‍ കഴിയുകയുമില്ല. ഫ്രാന്‍സിസ്കന്‍ സന്യാസി സമൂഹാംഗമാണ്.ഇക്കഴിഞ്ഞ ഡിസംബറിലാണ് രണ്ടു വര്‍ഷത്തെ സേവനത്തിന് ഇയാള്‍ വെസ്റ്റ് ഫ്ളോറിഡ ഇടവകയിലെ ജീസസ് പള്ളിയില്‍ എത്തിയത്. നാട്ടില്‍ വച്ചും ഒരു കുട്ടിയെ പീഡിപ്പിച്ചതിന് നാട്ടുകാര്‍ ഇയാളെ പള്ളിയില്‍ തടഞ്ഞുവച്ചിരുന്നു. എന്നാല്‍ അന്ന് പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
മുതിര്‍ന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളുമായി ഇടപഴകരുതെന്ന് പള്ളിയില്‍ ചേര്‍ന്ന സമയത്തു തന്നെ ഇയാളോട് പറഞ്ഞിരുന്നതായി ജീസസ് പള്ളി അധികൃതര്‍ പറയുന്നു. വിവരം അറിഞ്ഞതുമുതല്‍ തങ്ങള്‍ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വിദശമായ പരിശോധനയ്ക്കു ശേഷമേ ഇവിടെ പുരോഹിതന്മാരെ നിയോഗിക്കാറുള്ളു. അവര്‍ പറയുന്നു.ഫാ. ജോസിനെപ്പറ്റിയും വിശദമായ അന്വേഷണം നടത്തിയിരുന്നു. നാട്ടിലെ ഒരു മുതിര്‍ന്ന പുരോഹിതന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ഇദ്ദേഹത്തെ അവിടെ നിയമിച്ചത്.
അധികൃതര്‍ പറഞ്ഞു.സ്വഭാവ ദൂഷ്യമൊന്നും കണ്ടെത്തിയിരുന്നുമില്ല. അവര്‍ തുടര്‍ന്നു. ഞായറാഴ്ചത്തെ കുര്‍ബാനയ്ക്കു ശേഷം അച്ചന് ഒരു പതിനാലുകാരനെ വിളിച്ച് തന്റെ ഫോണിലെ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. തുടര്‍ന്ന് അവ ഡിലീറ്റ് ചെയ്യാന്‍ സഹായം തേടി. പത്തിനും പതിനെട്ടിനുമിടയ്ക്കുള്ള കുട്ടികളുടെ 40 ദൃശ്യങ്ങളാണ് ഫോണില്‍ ഉണ്ടായിരുന്നത്. കുട്ടി ഫോണ്‍ പാലിമറ്റത്തിന് മടക്കി നല്കി.
വിവരം കൂട്ടുകാരനോടു പറഞ്ഞു. തുടര്‍ന്ന് പള്ളി അധികൃതരോടും. കുട്ടിയുടെ പിതാവും പള്ളി അധികൃതരെ വിളിച്ച് നടപടി ആവശ്യപ്പെട്ടു. അന്നു രാത്രി ഇയാള്‍ കുട്ടിക്ക് ഗുഡ്നൈറ്റ്, സ്വീറ്റ് ഡ്രീംസ് എന്ന് ഫേസ് ബുക്കില്‍ മെസേജ് അയക്കുകയും ചെയ്തിരുന്നു.കുട്ടിയോട് ഇവ ഡിലീറ്റ് ചെയ്യാന്‍ സഹായം തേടുകയാണ് ചെയ്തതെന്നും ഇവ കുട്ടിയെ കാണിച്ചതിലുള്ള തെറ്റ് മനസിലാക്കി കുമ്പസാരിച്ചതായും അച്ചന് അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: