ലക്നൗ: ബിജെപിയുടെ അംഗത്വസമാഹരണം ലോക റെക്കോഡാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഐതിഹാസിക വിജയങ്ങള്‍ക്കും ശേഷമാണ് ബിജെപി അംഗത്വം പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ അവസാനിക്കുന്ന അംഗത്വ പ്രചാരണത്തിലൂടെ പത്ത് കോടി പേരെ അംഗങ്ങളാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പത്ത് കോടി അംഗങ്ങളെന്നത് ഒരു ലോക റെക്കോഡാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരിലാണ് നിലവിലുള്ള റെക്കോഡ്. 6.48 കോടി അംഗങ്ങളാണ് അവര്‍ക്കുള്ളത്. പത്ത് കോടി അംഗങ്ങളിലൂടെ ബിജെപി ഈ റെക്കോഡിന് അവകാശിയായി തീരുമെന്നാണ് കണക്കുകൂട്ടല്‍.
നവംബറില്‍ ആരംഭിച്ച് അംഗത്വ പ്രചാരണ പരിപാടി മാര്‍ച്ച് 31 വരെ തുടരുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് ദിനേഷ് ശര്‍മ്മ പിടിഐയോട് പറഞ്ഞു.
ഇക്കാലയളവിനുളളില്‍ ലക്ഷ്യം നേടുമെന്നും അദ്ദേഹം പറഞ്ഞു. വളരെ ഉത്സാഹത്തോടെയാണ് ജനങ്ങള്‍ ബിജെപിയുടെ അംഗത്വം സ്വീകരിക്കുന്നത്. രാജ്യത്താകെ ഇതുവരെ 2.3 കോടി പേരെ അംഗങ്ങളായി ചേര്‍ത്ത് കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ മാത്രം 77 ലക്ഷം പേരെയാണ് രണ്ട് മാസത്തിനുള്ളില്‍ ചേര്‍ത്തത്.
ജമ്മു കശ്മീരില്‍ 53,201 പുതിയ അംഗങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേര്‍ത്തതായി ശര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണവും കേന്ദ്രസര്‍ക്കാരിന്റെ നല്ല നയങ്ങളുമാണ് ആളുകള്‍ ഉത്സാഹത്തോടെ ബിജെപിയില്‍ ചേരുവാന്‍ കാരണം.
പത്ത്കോടി ജനങ്ങളെ അംഗങ്ങളാക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് അത്രയും കൂടുതല്‍ ജനങ്ങളുമായിട്ട് പരസ്പരം ഇടപഴകുന്നതിനാണ്. ചൈനയുമായി ഒരു തരത്തിലും മത്സരിക്കുവാന്‍ ഉദ്യേശിക്കുന്നില്ലെന്നും ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: