കൊച്ചി: ഈ സാമ്പത്തിക വര്‍ഷം ബാങ്കിംഗ് മേഖലയില്‍ വായ്പ ഇനത്തില്‍ 51 ശതമാനം വളര്‍ച്ച കൈവരിച്ചത് നേട്ടമായി ബാങ്കിംഗ് അവലോകന യോഗം വിലയിരുത്തി. കളക്ട്രറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
വകയിരുത്തിയ 15,278.22 കോടി രൂപയില്‍ 7805.83 കോടി രൂപ വായ്പ നല്കി. കാര്‍ഷിക മേഖലയില്‍ 42 ശതമാനവും ചെറുകിട സംരംഭ മേഖലയില്‍ 46.95 ശതമാനവും മറ്റു മുന്‍ഗണന വായ്പാ വിഭാഗത്തിലുമായി 42.59 ശതമാനവും ചേര്‍ത്താണ് 51 ശതമാനമെന്ന ലക്ഷ്യത്തിലെത്തിയത്. ബാങ്കിംഗ് മേഖലയില്‍ മികച്ച നേട്ടമാണിതെന്ന് എഡിഎം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വായ്പയ്ക്ക് 50 ശതമാനം മാര്‍ക്ക് വ്യവസ്ഥ ബാങ്കുകള്‍ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുമായി യോജിപ്പിച്ചിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെയും വായ്പകള്‍ യഥാസമയം നല്‍കണം. ജില്ലയില്‍ 76 ശതമാനം ആധാര്‍ കാര്‍ഡ് ഉടമകളില്‍ 68 ശതമാനം പേരാണ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ബാക്കിയുളളവരും പാചകവാതക സബ്സിഡിക്ക് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വായ്പാ പദ്ധതികള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴി ജില്ലാ വ്യവസായ വകുപ്പ് ചെറുകിട സംരംഭകര്‍ക്ക് നല്കുന്ന സേവനങ്ങള്‍, വിവിധ ബാങ്കിംഗ് പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
യൂണിയന് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്. നെല്ലിയപ്പന്‍, നബാര്‍ഡ് എജിഎം ജി.വി. മോഹനന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: