കുമരകം: വിജിലന്‍സ് അന്വേഷണത്തെ ഭയന്ന് സിപിഎം ഭരണസമിതി അങ്കലാപ്പില്‍. കുമരകം ഗ്രാമപഞ്ചായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചില അഴിമതികള്‍ ജന്മഭൂമി നാളുകള്‍ക്ക മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. പല റിസോര്‍ട്ടുകളില്‍നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്ന സിപിഎം നേതൃത്വം ഇപ്പോള്‍ മുഖം മിനുക്കാന്‍ ചില ചെപ്പടി വിദ്യകളുമായി രംഗത്തു വന്നിരിക്കുകയാണ്. ലക്ഷങ്ങള്‍ കോഴവാങ്ങി തണ്ണീര്‍തടങ്ങള്‍ നികത്താന്‍ കൂട്ടുനിന്ന സിപിഎം നേതൃത്വം ജനശ്രദ്ധതിരിക്കുവാന് കള്ള പ്രചരണങ്ങള്‍ നടത്തിവരികയാണ. ബിജെപിയുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് കുമരകം മത്സ്യ മാര്‍ക്കറ്റ് നവീകരിക്കാനും മലിനീകരണ പ്ലാന്റ് നിര്‍മ്മിക്കാനും നിര്‍ദ്ദേശം നല്കി. അതിന്റെ ഫലമായി കുമരകം മാര്‍ക്കറ്റിന്റെ മുഖഛായതന്നെ മാറുകയുണ്ടായി. ഇതിനെ സിപിഎമ്മിന്റെ ഭരണ നേട്ടമായി ജനങ്ങള്‍ക്ക് മുന്പില് വതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം.
കൂടുതല്‍ അഴിമതികള്‍ പഞ്ചായത്തില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നു നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുകയാണ്. കുമരകം പഞ്ചായത്തിന്റെ അഴിമതികള്‍ക്ക് പ്രതിപക്ഷമായ കോണ്‍ഗ്രസ്സും കൂട്ടുനില്‍ക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: