ബെംഗളൂരു: വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ബോംബ് നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളുമായി മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍. ഭട്കല്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
സെയ്ദ് ഇസ്മയില്‍ അഫാക്ക് (34) സദ്ദാം ഹുസൈന് (35) എന്നിവരെ ബെംഗളൂരിലെ പുലകേശി നഗറില്‍ നിന്നും എംബിഎ വിദ്യാര്‍ഥിയായ അബ്ദുസ് സുബൂറിനെ(24) ഭട്കലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അമോണിയം നൈട്രേറ്റ്. ഡിറ്റനേറ്ററുകള്‍, ടൈമറുകള്, ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍, സര്‍ക്യൂട്ട് ഉണ്ടാക്കാനുള്ള വസ്തുക്കള്‍, പിവിസി പൈപ്പുകള്‍, ജെല്‍ പോലുള്ള സ്ഫോടകവസ്തുക്കള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മൂവരും ഭട്കല് സ്വദേശികളാണ്. ഇന്നലെ രാവിലെയാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് കമ്മീഷണര്‍ എംഎന്‍ റെഡ്ഡി പറഞ്ഞു. പിടിയിലായവര്‍ക്ക് ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് വെളിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: