കൊളംബോ: ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രജപക്സെ തോല്‍വി സമ്മതിച്ചു.
മൈത്രിപാല സിരിസേന 56.5 ശതമാനം വോട്ട് നേടി. തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച രജപക്സെ തന്റെ ഔദ്യോഗിക വസതിയായ ‘ടെമ്പിള്‍ ട്രീസ്’ ഒഴിഞ്ഞതായി പ്രസിഡന്റ് മഹീന്ദ രജപക്സയുടെ ഓഫീസ് അറിയിച്ചു.
പ്രസിഡന്റ് മഹീന്ദ രജപക്സെയും അടുത്തിടെ ഭരണകക്ഷി വിട്ട സിരിസേനയുമടക്കം 19 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി മഹീന്ദ്രരജപക്സെയുടെ ഔദ്യോഗിക വസതിക്ക് മുന്‍പാകെ നൂറ് കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിരുന്നു.
കാലാവധി തീരാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് മറ്റൊരു തെരഞ്ഞെടുപ്പിന് രജപക്സെ സന്നദ്ധത അറിയിച്ചത്.വ്യാഴാഴ്ച ആയിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
വൈകീട്ട് അഞ്ചോടെ വോട്ടെണ്ണല്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഏഴോടെ സിരിസേനയ്ക്ക് 18,25,014 വോട്ടുകളുടെ (51.62 ശതമാനം) ലീഡ് ലഭിച്ചു. രാജപാക്സെയ്ക്ക് 16,76,242 (47.23 ശതമാനം) വോട്ടുകളാണ് ഈസമയം നേടാന്‍ കഴിഞ്ഞത്. ന്യൂനപക്ഷ മേഖലകളില്‍നിന്ന് ലഭിച്ച വോട്ടുകളാണ് സിരിസേനയെ തുണച്ചത്.
തമിഴ് ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലയില്‍നിന്ന് അദ്ദേഹത്തിന് വന്‍ ഭൂരിപക്ഷം ലഭിച്ചു. ജാഫ്നയില്‍നിന്ന് മാത്രം 2,53,574 വോട്ടുകളാണ് സിരിസേന നേടിയത്. വെന്നിയിലെ 890.5 ശതമാനം വോട്ടുകളും സിരിസേനയ്ക്ക് ലഭിച്ചു. രാജ്യതലസ്ഥാനമായ കൊളംബോയിലും സിരിസേനയ്ക്കാണ് ലീഡ്.
കഴിഞ്ഞ രണ്ടുതവണയും മഹീന്ദ രജപക്സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ടിടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് സിംഗളര്ക്കിടയില് സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അധികാരം തന്നില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍നങ്ങളും അഴിമതിയുമുള്‍പ്പെടെയുള്ള പലകാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി നഷ്ടപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: