ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല നേതാവും നല്ല മനുഷ്യനും ദൂരക്കാഴ്ചയുള്ളയാളുമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് എച്ച്എല് ദത്തു.പത്രപ്രവര്‍ത്തകരോടുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം തന്റെ കാഴ്ച്ചപ്പാട് വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ കാലത്ത് ജുഡീഷ്യറിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്. ഞാന്‍ സമര്‍പ്പിച്ച ഒരു നിര്‍ദ്ദേശത്തോടും നിഷേധാത്മകമായി പ്രതികരിച്ചിട്ടില്ല. ഇന്നുവരെ ജുഡീഷ്യറിയുടെ ആവശ്യങ്ങളോട് വളരെ നന്നായിട്ടാണ് പ്രതികരിച്ചതും. ജുഡീഷ്യറിക്കുവേണ്ടിയുള്ള എന്റെ ആവശ്യങ്ങള്‍ എല്ലാം പരിഗണിച്ചിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.
ദേശീയ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരണത്തെ ജഡ്ജിമാര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ ജുഡീഷ്യറിയും സര്‍ക്കാരും തമ്മില്‍ ചെറിയ ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തോട് ഇവ തമ്മില്‍ ചെറിയ പ്രശ്നം ഉണ്ടാകുന്നത് നല്ലതാണെന്ന ജസ്റ്റീസ് വൈകെ സബര്‍വാളിന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണെന്നാണ് ജസ്റ്റീസ് ദത്തുവും പ്രതികരിച്ചത്. ദേശീയ ജുഡീഷ്യല്‍ കമ്മീഷന് രൂപീകരണത്തില്‍ ജുഡീഷ്യറിക്ക് അസ്വസ്ഥതയൊന്നുമല്ല.നിയമനിര്‍മ്മാണ സഭ അവരുടെ ജോലി ചെയ്തു.ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. ദത്തു തുടര്‍ന്നു.കമ്മീഷന് വരുംവരെ കോളീജിയം തുടരും. അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും കോടതിയും രണ്ടു തലങ്ങളിലാണ് ഭരണം നടത്തുന്നത്.ഭരണപരമായ കാര്യങ്ങളിലുളള്ള ഏകോപനവും ജുഡീഷ്യറിയുടെ ആവശ്യങ്ങളോടുള്ള നല്ല സമീപനവും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതും ജനങ്ങള്‍ക്ക് ഗുണം ചെയ്യും. ദത്തു തുടര്‍ന്നു.
സുപ്രീം കോടതിയുടെ നല്ല സമയവും അപ്പീലുകള്‍ കൈകാര്യം ചെയ്ത് പോകുകയാണ്. അമേരിക്കയിലേതുപോലെ അപ്പീലുകള്‍ ജഡ്ജിമാരുടെ ചേംബറില്‍ വച്ച് പരിശോധിച്ച് പരിഗണിക്കുകയോ തള്ളുകയോ ചെയ്യുന്ന രീതി ക്രമണേ താന്‍ കൊണ്ടുവരും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: