ലണ്ടന്‍: സിറിയിലെ അല്‍ഖ്വയ്ദ ഭീകരര്‍ പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടുന്നതായി ബ്രിട്ടന്റെ എം15 സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്കി. ഭീകരാക്രമണങ്ങളിലൂടെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനും ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കാനുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഫ്രാന്‍സിലെ പത്രസ്ഥാപനത്തില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് എം15 തലവന്‍ ആന്‍ഡ്രൂ പാര്‍ക്കറുടെ വെളിപ്പെടുത്തല്‍. 2001 സപ്തംബര്‍ 11ന് അമേരിക്കയില്‍ അല്‍ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ 3000 പേര് കൊല്ലപ്പെട്ടിരുന്നു. 2005 ജലൈ ഏഴിന് ലണ്ടനില്‍ നടത്തിയ ആത്മഹത്യാ ബോംബാക്രമണത്തില്‍ 52 പേര് കൊല്ലപ്പെട്ടിരുന്നു. 2011ല്‍ അമേരിക്കയുടെ പ്രത്യേക സൈനിക വിഭാഗം ഒസാമ ബിന്‍ ലാദനെ കൊന്നിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അല്‍ ക്വയ്ദ ഭീകര ഭീഷണി ഉണ്ടാകുന്നത്.
പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദ ഭീകരര്‍ സിറിയയില്‍ പോരാട്ടത്തിനായി എത്തിയത് യുറോപ്പിന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.
സിറിയയിലെയും ഇറാഖിലെയും ഭീകരന്മാരുടെ ഭീഷണിയെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങള്‍ സഖ്യകക്ഷിയായ അറബ് രാജ്യങ്ങളുമായി ആശങ്കകള്‍ പങ്ക് വെച്ചിരുന്നു. ബ്രിട്ടനിലെ 600 തീവ്രവാദികള്‍ സിറിയയിലെ ഇസ്ലാമിക് ഗ്രൂപ്പ് ഭീകരപ്രസ്ഥാനത്തില്‍ ചേര്‍ന്നിരുന്നു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സോഷ്യല്‍ മീഡിയയും ബ്രിട്ടനെതിരെ ഉപയോഗിക്കുന്നുണ്ടെന്ന് പാര്‍ക്കര്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ ചാരപ്രവര്‍ത്തനത്തിനായി 1909ലാണ് എം15 ആരംഭിക്കുന്നത്. വളരെ ഗുരുതരമായ ഭീകരാക്രമണ ഭീഷണിയെ ബ്രിട്ടന് അഭിമുഖീകരിക്കുന്നുണ്ടെന്ന് പാര്‍ക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: