കൊല്ലം: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ബി.സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 175 പൊതി കഞ്ചാവും 18 ലിറ്റര്‍ വിദേശമദ്യവും പിടികൂടി. ഒമ്പതുപേര്‍ അറസ്റ്റില്‍. പുനലൂര്‍ വെട്ടിയൂര്‍ തെക്കടത്ത് വീട്ടില്‍ ഗിവര്‍ഗീസ് (57) ആണ് പിടിയിലായ ഒരാള്‍.
പുനലൂര്‍ ബസ് സ്റ്റാന്റില്‍ സ്ഥിരമായി ഒരു തമിഴ്നാട് സ്വദേശിയാണ് ഗിവര്ഗീസിന് കഞ്ചാവ് എത്തിക്കുന്നത്. ഒരു കിലോ കഞ്ചാവിന് 15000 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. തമിഴ്നാട് സ്വദേശിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ശ്യാംകുമാര്‍, കെ.എസ്.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അശ്വന്ത്.എസ്.സുന്ദരം, അരുണ്‍ ആന്റണി, അനീഷ്, ജ്യോതി, അജികുമാര്‍, മനോജ്ലാല്‍ എന്നിവര്‍ പങ്കെടുത്തു.
അളവില്‍ കൂടുതല്‍ വിദേശമദ്യം കടത്തികൊണ്ടുവന്നതിന് പിറവന്തൂര്‍ കറവൂര്‍ ചരുവിള വീട്ടില്‍ ജോണ്സണ്, കറവൂര്‍ ചക്കുവിള പുത്തന്‍വീട്ടില്‍ ഷാജി, കൊല്ലം പള്ളിത്തോട്ടം വെളിച്ചം നഗറില്‍ പീറ്റര്‍ എന്നിവരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന് കൊല്ലം പുള്ളിക്കട റെയില്‍വേകോളനിയില്‍ കുഞ്ഞിക്കണ്ണന്, വടക്കുംഭാഗം കൈത്തറിനഗര് ബംഗ്ലാവില്‍ ഷമീം, പുള്ളിക്കട അനില്‍കുമാര്‍, മണലിക്കട ചരിവില്‍ തങ്കച്ചന്, ചെമ്മക്കാട് പുഷ്പഭവനത്തില്‍ ശിവഗുരുനാഥന്, ഗണേശന് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: