ബംഗളൂരു: ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനെ മംഗലാപുരത്തു നിന്ന് പിടികൂടി. ഇയാളില്‍ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ ഭട്കല് സ്വദേശിയായ റിയാസി (32) നെയാണ് ശനിയാഴ്ച രാത്രി അറസ്റ്റു ചെയ്തത്.
ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിയാസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം വിമനത്താവളത്തില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്. സ്ഫോടനവുമായി ബന്ധപ്പെട്ട മൂന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് അറ്സ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് റിയാസിനെ നിരീക്ഷിച്ചു വരികയായിരുന്നു. ചര്‍ച്ച സ്ട്രീറ്റ് സ്ഫോടനത്തില്‍ ഒരു സത്രീ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: