ലോസ് ആഞ്ചലസ്: മികച്ച സിനിമയ്ക്കുള്ള 72 -ാം മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് റിച്ചാര്‍ഡ് ലിങ്ക്ലാത്തര്‍ സംവിധാനം ചെയ്ത ബോയ്ഹുഡ് അര്‍ഹമായി.
ഒരു ആണ്‍കുട്ടിയുടെയും സഹോദരിയുടെയും വളര്‍ച്ചയുടെ പന്ത്രണ്ട് വര്‍ഷ കാലയളവിലെ സന്തോഷവും ചതിക്കുഴികളെയും കുറിച്ചുള്ള കഥ പറഞ്ഞ സിനിമയാണ് ബോയ്ഹുഡ്.
2002 മേയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ 2013 ഒക്ടോബറിലാണ് പൂര്‍ത്തിയാക്കിയത്. റിച്ചാര്‍ഡ് ലിങ്ക്ലാറ്റര് മികച്ച സംവിധായകനുള്ള പുരസ്കാരവും കരസ്ഥമാക്കി.
എല്ലാര് കോള്‍ട്രെയിന്‍, ലൊറേലി ലിങ്ക്ലാറ്റര് എന്നിവരാണ് സഹോദരങ്ങളുടെ വേഷത്തിലെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് പട്രീഷ്യ അര്ക്വറ്റി സഹനടിക്കുള്ള അവാര്‍ഡും നേടി.
ബ്രിട്ടീഷ് നടന് എഡില്‍ റെഡ്മെയ്ന് ആണ് മികച്ച നടന്. ദി തിയറി ഓഫ് എവരിത്തിംഗ് എന്ന സിനിമയില്‍ സ്റ്റീഫന്‍ ഹോക്കിംഗ്സിനെ അവതരിപ്പിച്ചാണ് എഡില്‍ ഗോള്‍ഡന്‍ ഗ്ലോബിന് അര്‍ഹനായത്.
ജൂലിയാനെ മോര് ആണ് മികച്ച നടി. സ്റ്റില്‍ ആലീസ് എന്ന സിനിമയിലെ അഭിനയമാണ് ജൂലിയനെ മികച്ച നടിയാക്കിയത്.
ലെവിയാതന് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനും അര്‍ഹമായി. ബേഡ്മാന് എന്ന സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ ആണ് മികച്ച അനിമേഷന്‍ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: