സൂറിച്ച്: കഴിഞ്ഞ വര്‍ഷത്ത മികച്ച ലോക ഫുട്ബോളര് ആരാകും? സൂറിച്ചില്‍ ഇന്ത്യന്‍ സമയം രാത്രി 11 ന് നടക്കുന്ന പുരസ്കാര പ്രഖ്യാപനത്തോടെ ഈ ചോദ്യത്തിന് ഉത്തരമാകും. അവസാന ഇലവനില്‍ ബാലണ്‍ ഡി ഓര് പുരസ്കാരത്തിനായി മത്സരിക്കുന്നത് മൂന്ന് വമ്പന്മാരാണ്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് ഇത്തവണ കടുത്ത വെല്ലുവിളിയുമായി ജര്‍മ്മനിയെ ലോക ചാമ്പ്യന്മാരാക്കിയ മാനുവല്‍ ന്യൂയറും അന്തിമ പട്ടികയിലുണ്ട്.
ഇതിനിടെ പുരസ്കാരം മാനുവല്‍ ന്യൂയര്‍ സ്വന്തമാക്കിയാല്‍ ആദ്യമായി ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയെടുക്കുന്ന ആദ്യ ഗോള്‍കീപ്പറാകും മാനുവല്‍. ജര്‍മനിയെ ലോകചാംപ്യന്മാരും ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ്ലീഗ വിജയികളുമാക്കിയത് മാനുവല്‍ ന്യൂയറിന്റെ കൈകളായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ലീഗും ഉള്‍പ്പെടെ നാല് കിരീടങ്ങള്‍ റയല്‍ മാഡ്രിഡിലെത്തിച്ചതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പട്ടികയിലെത്തിച്ചത്. രണ്ട് പ്രധാന ലീഗുകളിലും റൊണാള്‍ഡോ ആയിരുന്നു ടോപ് സ്കോറര്‍. ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുകയും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടുകയും ചെയ്ത ലിയോണല്‍ മെസ്സിയും പ്രതീക്ഷ കൈവിടുന്നില്ല.
2008ലും 2014 ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി ലിയോണല്‍ മെസ്സിയും പുരസ്കാരം നേടിയപ്പോള്‍ ന്യൂയര്‍ അവസാന പട്ടികയിലെത്തുന്നത് തന്നെ ആദ്യമായാണ്.
ജര്‍മന്‍ ടീമിന്റെ പരിശീലകന് ജോയാക്വിം ലോ, റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി, അത് ലറ്റിക്കോ മാഡ്രിഡിന്റെ വിസ്മയ കുതിപ്പിന് കാരണക്കാരനായ ഡീഗോ സിമയോണി എന്നിവര്‍ മികച്ച പരിശീലകനുള്ള പുരസ്കാരത്തിനായി മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: