ന്യൂദല്‍ഹി: പ്രവാസി ഇന്ത്യാക്കാരുടെ വോട്ടവകാശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ പ്രവാസി വോട്ടവകാശം സംബന്ധിച്ച തീരുമാനം അറിയിച്ചത്. പ്രവാസികള്‍ക്കായി ഇക്ട്രോണിക്ക് വോട്ടോ പ്രോക്സി വോട്ടോ പരിഗണിക്കും. എന്നാല്‍, ഇതില്‍ ഏതാണ് പരിഗണിക്കുന്നതെന്ന് തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി.
എട്ടാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. മറ്റു വകുപ്പുകളുമായി കൂടിയാലോചിച്ചേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി സമയം അനുവദിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത്, പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തപാല്‍ വോട്ടിലൂടെയോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ആളെ പ്രതിനിധിയാക്കി നാട്ടില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കാനുള്ള ശുപാര്‍ശകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: