ന്യൂദല്‍ഹി: വ്യവസായികളില്‍ നിന്നും വന്‍തുക കൈകൂലി വാങ്ങി നികുതി വെട്ടിപ്പുകള്‍ ഒതുക്കുന്ന സംഭവത്തില്‍ ആദായനികുതി വകുപ്പിലെ ജോയിന്റ് കമ്മീഷണറെയും രണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെയും ഒരു വ്യവസായിയെയും സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ ഇതുമായിബന്ധപ്പെട്ട് ഒരു ഐആര്‍എസ് ഉദ്യോഗസ്ഥനെയും നിരവധി ഇടനിലക്കാരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
ഐടി ഉദ്യോഗസ്ഥരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ബിസിനസ്സുകാരും ഒത്തുചേര്‍ന്നാണ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും എതിരായ തട്ടിപ്പ് അന്വേഷണങ്ങള്‍ ഒതുക്കുന്നത്.
മുംബൈയിലും ചെന്നൈയിലും നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലെ ആദായനികുതി ജോയിന്റ് കമ്മീഷണര്‍ സലോങ് യാദന് അറസ്റ്റിലായതായി സിബിഐ വക്താവ് അറിയിച്ചു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ സഞ്ജയ് ഭണ്ഡാരി, ശ്രേയസ് ഭണ്ഡാരി, ചെന്നൈ കേന്ദ്രമായ റിയല്‍ എസ്റ്റേററ് വ്യവസായി ആര്.ജി. ഹിതേഷ് ഹവാദ് എന്നിവരാണ് അറസ്റ്റിലായത്. നിരവധി കമ്പനികള്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. ചെന്നൈയിലെയും മുംബൈയിലെയും ഐടി ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഐടി വിഭാഗത്തില്‍ തട്ടിപ്പുകള്‍ക്കായി ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി സിബിഐ വ്യക്തമാക്കി.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി സഞ്ജയ് ഭണ്ഡാരിയില്‍ നിന്നും പത്ത് ലക്ഷം രൂപ ആദായനികുതി ജോയിന്റ് കമ്മീഷണര്‍ കൈകൂലി വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: