റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസിനും മുന്‍ ചാമ്പ്യന്മാരായ ഇന്റര്‍മിലാനും വിജയം. ജുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നപ്പോളിയെ കീഴടക്കിയപ്പോള്‍ ഇന്റര്‍ ഇതേ സ്കോറിന് ഗനോവയെയും തകര്‍ത്തു.
നപ്പോളിക്കെതിരായ എവേ മത്സരത്തില്‍ 29-ാം മിനിറ്റില്‍ പോള്‍ പോഗ്ബ, 69-ാം മിനിറ്റില്‍ മാര്ട്ടിന് കാസേഴ്സ്, ഇഞ്ചുറി സമയത്ത് ആര്‍ട്ടുറോ വിദാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ 64-ാം മിനിറ്റില്‍ മിഗ്വേല്‍ ബ്രിറ്റോസിന്റെ വകയായിരുന്നു ആതിഥേയരുടെ ആശ്വാസഗോള്‍.
ഗനോവക്കെതിരായ മത്സരത്തില്‍ ഇന്ററിന് വേണ്ടി 12-ാം മിനിറ്റില്‍ റോബര്‍ട്ടോ പലാസിയോ, 39-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡി, 88-ാം മിനിറ്റില്‍ വിദിക്ക് എന്നിവര്‍ ലക്ഷ്യം കണ്ടു.
അര്‍മാന്‍ഡോ ഇസോയുടെ വകയായിരുന്നു ഗനോവയുടെ ആശ്വാസഗോള്‍.
അതേസമയം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോമ സമനിലയില്‍ കുടുങ്ങി. ലാസിയോയാണ് റോമയെ 2-2ന് സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയില്‍ ഫ്രാന്‍സിസ്കോ ടോട്ടിയാണ് രണ്ട് ഗോളുകള്‍ നേടി റോമക്ക് സമനില സമ്മാനിച്ചത്.
ഗോള്‍മഴകണ്ട മറ്റൊരു പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫിയോറന്റീന പലേര്‍മോയെ കീഴടക്കി. മറ്റ് കളികളില്‍ സാംപദോറിയ 1-0ന് എംപോളിയെയും വെറോണ 3-1ന് പാര്‍മയെയും കാഗ്ലിയാരി 2-1ന് സെസ്നയെയും പരാജയപ്പെടുത്തിയപ്പോള്‍ അറ്റ്ലാന്റ-ചീവോ കളി 1-1ന് സമനിലയില്‍ അവസാനിച്ചു. 18 മത്സരങ്ങള്‍ പൂര്‍ത്തിയായ സീരി എയില്‍ 43 പോയിന്റുമായാണ് ജുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള റോമക്ക് 40 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: