അഞ്ചാലുംമൂട്: അഞ്ചാലുംമൂട് സ്റ്റേഷന്‍പരിധിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അക്രമണം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം പനയം ചെമ്മക്കാട് ആര്‍എസ്എസ് ഗഡനായകനടക്കം രണ്ടുപേര്‍ക്കുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഗുണ്ടാ ആക്രമണം നടത്തി.
അക്രമണത്തില്‍ പരിക്കേറ്റ യദുകൃഷ്ണന്, സുബിന് എന്നിവരെ തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരു മാസമായി തൃക്കടവൂര്‍, ചെമ്മക്കാട്, അഞ്ചാലുംമൂട്, കുരീപ്പുഴ, നീരാവില്‍, മതിലില്‍ എന്നീ പ്രദേശങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെയും വീടുകള്‍ക്കുനേരെയും വ്യാപക അക്രമണം നടന്നിരുന്നു. ഇതേ ഡിവൈഎഫ്ഐ അക്രമിസംഘം പരസ്യമായി വെസ്റ്റ് എസ്ഐ ഗിരീഷിനെ ക്രൂരമായി തല്ലച്ചതച്ചതും രണ്ടുദിവസം മുമ്പാണ്.
പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശങ്ങളില്‍ നിരന്തരം നടക്കുന്ന അക്രമങ്ങളില്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഭീതിയിലാണ്.
എസ്ഐയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തെങ്കിലും പ്രതികളെല്ലാം തന്നെ വീണ്ടും പരസ്യമായി അക്രമത്തിന് നേതൃത്വം കൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: