ന്യൂദല്‍ഹി: ഇന്ത്യ ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. ഭീകരരെ സഹായിക്കുന്നതും ചെറുക്കുന്നതും ഏതൊക്കെ രാജ്യങ്ങളാണെന്ന് എല്ലാവര്ക്കും അറിയാം. പാക്കിസ്ഥാനിലെ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ഖൗജയുടെ ആരോപണം.
ഇന്ത്യ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ലെന്നുമാണ് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ മറുപടി നല്‍കിയത്. ഇന്ത്യ പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്നായിരുന്നു ക്വാജ ആസിഫിന്റെ പ്രസ്താവന. ബലൂചിസ്ഥാന്‍ കലാപത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും പാക് പ്രതിരോധമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഭാഷ മനസിലാകില്ലെന്നും പാകിസ്താന് നേരത്തേ പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: