ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഉന്നാവോ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 27 പേര് മരിച്ചു. 122 പേര് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. ഒട്ടേറെ പേര്‍ക്ക് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. പലരും അവശനിലയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
ലഖ്നൗവിലെ മാലിഹാബാദില്‍ 15 പേരാണ് മരിച്ചത്. ലഖ്നൗവിലെ സരോജിനിനഗറില്‍ മരിച്ചത് നാലുപേരാണ്. ഉന്നാവോ ജില്ലയിലെ ഹസന്‍ഗഞ്ചില്‍ മരണസംഖ്യ എട്ടാണ്. ഇന്നലെയാണ് മദ്യദുരന്തം ഉണ്ടായത്.
സംഭവത്തില്‍ മദ്യ ഇടനിലക്കാരന് പ്യാരേ ലാലിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ സഹായികള്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പതിനാറ് എക്സൈസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം സസ്പന്‍ഡ് ചെയ്തു.
സംസ്ഥാനത്തെ എക്സൈസ് കമ്മീഷണറെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ്. വ്യാജമദ്യ വില്‍പ്പനയ്ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: