കോട്ടയം: സിപിഎം സംഘര്‍ഷം വ്യാപിപ്പിക്കുന്നു. ഏറ്റുമാനൂരില്‍ 15 മുതല്‍ 18 വരെ തീയതികളില്‍ നടക്കുന്ന ജില്ലാ സമ്മേളന ചര്‍ച്ചകളെ വഴിതിരിച്ചുവിടുകയാണ് ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. സംഘര്‍ഷത്തിനു പിന്നില്‍ വി.എന്‍. വാസവനെ സെക്രട്ടറിയാക്കാന്‍ ചരടുവലി നടത്തുന്നവരാണെന്ന ആക്ഷേപം പാര്‍ട്ടിയില്‍ സജീവമാണ്.
ജില്ലയിലെ ചെമ്മനാകരി, വൈക്കം, കുമരകം, വാഴപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്ത നാളുകളില്‍ ഉണ്ടായ സംര്‍ഷത്തെ തുടര്‍ന്ന് വി.എന്‍. വാസവന്റെ ഇടപെടലുകള്‍ ഈ ആരോപണം ശരിവയ്ക്കുന്നതാണ്. പാര്‍ട്ടി അംഗത്വത്തിലുണ്ടായ കുറവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ. ഹരികുമാറിനെ പ്രചാരണം ആരംഭിച്ചശേഷം പിന്‍വലിച്ചതടക്കം ഓദ്യോഗിക പക്ഷത്തിനൊപ്പം നില്ക്കുന്ന ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇടയുണ്ട്.
ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ നടത്തുന്ന ശ്രമമെന്നാണ് വിലയിരുത്തുന്നത്. തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ ഭാഗമായ ചെമ്മനാകരിയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തെ വൈക്കം ടൗണിലേക്ക് വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമവും യാതൊരു സംഘര്‍ഷവും ഇല്ലാതിരുന്ന ചങ്ങനാശേരി വാഴപ്പള്ളിയിലെ ആര്‍എസ്എസ് ശാഖയ്ക്കുനേരെ നടന്ന ആക്രമണവും ഇതിന്റെ ഭാഗമാണ്. കുമരകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവും ഇതേ ലക്ഷ്യത്തിലാണ്. ഇവിടുത്തെ സംഘര്‍ഷത്തെ എതിര്‍ത്തുകൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍കൂടിയായ സ്ഥലം എംഎല്‍എ സുരേഷ് കുറുപ്പ് മാറി നില്ക്കുമ്പോള് ആവേശത്തോടെയാണ് വി.എന്‍. വാസവന് വിഷയത്തില്‍ ഇടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: