വാഷിംഗ്ടണ്‍: പെഷവാര്‍ സൈനിക സ്കൂളിലുണ്ടായ കൂട്ടക്കൊലയുടെ സൂത്രധാരനും പാകിസ്ഥാനിലെ താലിബാന്റെ തലവനുമായ മൗലാന ഫസലുള്ളയെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഫസലുള്ളയുമായി യാതൊരു തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും രാജ്യത്തെ പൗരന്മാരെ യു.എസ് തടഞ്ഞിട്ടുണ്ട്. ഇയാളുടെ യു.എസിലുള്ള എല്ലാ വസ്തുവകകളും മരവിപ്പിച്ചു.
2010ല്‍ തെഹ്രീക് ഇ താലിബാനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്കൂളില്‍ തെഹ്രീക് ഇ പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറ്റമ്പതോളം പേരാണ് മരിച്ചത്.
2013 നവംബറില്‍ മുന്‍ ടിടിപി നേതാവ് ഹക്കീമുള്ള മെഹ്സൂദ് മരിച്ചതിന് ശേഷമാണ് ഫസലുള്ള ടിടിപി കമാന്ററായത്. 2013 നവംബറില്‍ പാകിസ്ഥന് ആര്‍മി മേജര്‍ ജനറല്‍ സനാവുള്ള നിയാസിയെ കൊലപ്പെടുത്തിയതും 2012ല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മലാല യൂസഫ്സായിയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതും താനാണെന്ന് ഫസലുള്ള നേരത്തെ സമ്മതിച്ചിരുന്നു.
2012 ജൂണില്‍ 17 പാകിസ്ഥാനി സൈനികരുടെ തല വെട്ടിയത് ഇയാളാണ്. ഇതോടൊപ്പം താലീബാനെതിരെ സമാധാന കമ്മിറ്റികള്‍ രൂപവല്‍ക്കരിക്കുന്ന മുതിര്‍ന്നവരെ കൊലപ്പെടുത്താനും ഫസലുള്ള ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: