ന്യൂദല്‍ഹി : ബലൂചിസ്താന്‍ ഗോത്രവര്‍ഗ നേതാവ് അക്ബര്‍ ബഗതി വധക്കേസില്‍ മുന്‍ പാക്കിസ്ഥാന് പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ് കുറ്റവാളിയെന്നു വിധി.
കേസ് പരിഗണിച്ച പാക്കിസ്ഥാന് തീവ്രവാദ വിരുദ്ധ കോടതിയാണ് ഇത്തരത്തില്‍ വിധി പ്രസാതാവന നടത്തിയിരിക്കുന്നത്. ഫെബ്രുവരി 4ന് കേസ് വീണ്ടും പരിഗണിക്കും. മുഷറഫ് പ്രസിഡന്റായിരിക്കെ നടന്ന പട്ടാള ഏറ്റുമുട്ടലിലാണ് ബഗതി കൊല്ലപ്പെടുന്നത്.
ഈ സംഭവം പാക്കിസ്ഥാനില്‍ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. അന്നത്തെ പാക് മന്ത്രിമാരായികുന്ന അഫ്താബ് ഖാന് ഷെര്പോ, ഷൊഹൈബ് നുഷെര്വാന് എന്നിവരും ഈ കേസില്‍ വിചാരണ നേരിടുന്നുണ്ട്.
2009ലാണ് ബഗതി വധക്കേസിന്റെ വിചാരണ ആരംഭിച്ചത്. 2008ല്‍ പ്രസിഡന്റ്് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മുഷറഫ് വിദേശത്തേക്ക് പലായനം ചെയ്തിരുന്നു. പിട്നാലു വര്‍ഷങ്ങള്‍ക്കുശേഷം 2013 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് മുഷറഫ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചെങ്കിലും രണ്ടും തള്ളി. അതേസമയം മുഷറഫ് ബഗതിയുടേതു കൂടാതെ ബേനസീര്‍ ഭൂട്ടോ വധക്കേസ് ഉള്‍പ്പടെ നാലു പ്രധാന കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കുറ്റാരോപണം തെറ്റാണെന്നാണ് മുഷറഫ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: