പെഷവാര്‍: പെഷവാറിലെ ഭീകരാക്രമണം നടന്ന സൈനിക സ്കൂളില്‍ സന്ദര്‍ശനത്തിനെത്തിയ മുന്‍ ക്രിക്കറ്ററും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന് ഖാനെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ തടഞ്ഞു.
ഇമ്രാന് തിരിച്ചു പോവുക എന്ന മുദ്രാവാക്യവുമായി അവര്‍ സ്കൂളിലേക്കുള്ള വഴി തടയുകയായിരുന്നു. ഭാര്യ രേഹം ഖാനും ഖൈബര്‍ പഖ്തുഖ്വ മുഖ്യമന്ത്രി പര്‍വേസ് ഖട്ടക്കിനും ഒപ്പമാണ് ഇമ്രാന് ഖാന് സ്കൂളിലെത്തിയത്. ഇവരെയും സ്കൂളിനുള്ളിലേക്ക് പ്രവേശിക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല.
ഏറ്റവും പൈശാചികമായ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യം വിഷമിച്ചു നില്ക്കുന്ന സമയത്ത് തന്നെ വിവാഹം കഴിച്ചതിന് ഇമ്രാനെ കുട്ടികളുടെ കുടുംബാംഗങ്ങള്‍ വിമര്‍ശിച്ചു. കുട്ടികളുടെ മരണം ഇമ്രാന് ഖാന് രാഷ്ട്രീയവത്കരിച്ചതായി ആരോപിച്ച അവര്‍ തന്റെ വ്യാജ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കാനായാണ് മാധ്യമപ്രവര്‍ത്തകരോടൊപ്പം അയാള്‍ എത്തിയതെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: