കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിലപാടുകളിലുറച്ച് ഇരുപക്ഷവും. എന്നാല്‍ മത്സരം ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ജില്ലാസെക്രട്ടറിയുടെ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ഇരുപക്ഷവും ശക്തമായി ഏറ്റുമുട്ടിയതോടെ സമവായത്തിനുള്ള സാധ്യതമങ്ങി.
സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരെയാണ് ഇരുപക്ഷത്തുനിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. വിഎസ് പക്ഷനേതാക്കളായ എസ്. ശര്‍മ്മക്കും കെ. ചന്ദ്രന്‍പിള്ളക്കും ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്നാണ് പിണറായി പക്ഷത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടത്. ജില്ലയില്‍ പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുന്നത് വിഎസ് പക്ഷത്തെ ഈ പ്രമുഖ നേതാക്കളെന്നായിരുന്നു ആരോപണം. ഈ ആരോപണങ്ങളെ പ്രതിരോധിച്ച് വിഎസ്പക്ഷം പിണറായി വിജയനെതിരെയും പിണറായിപക്ഷത്ത് സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കുന്ന സി.എന്‍. മോഹനനും ജില്ലാസെക്രട്ടറി ദിനേശ്മണിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. പ്രത്യേകിച്ച് സി.എം. മോഹനനെ ടാര്‍ജറ്റ് ചെയ്തുള്ള ആക്രമണമായിരുന്നു. മോഹനന് അടുത്തിടെ പുത്തന്‍കുരിശില്‍ നിര്‍മ്മിച്ച് ആഡംബരവീടിനെക്കുറിച്ച വിഎസ് പക്ഷ പ്രതിനിധികള്‍ ആരോപണങ്ങള്‍ നിരത്തി.
ഒരുകോടിയോളംരൂപ മുടക്കിയാണ് മോഹനന്വീട് നിര്‍മ്മിച്ചതെന്നായിരുന്നു വിഎസ് പക്ഷത്തിന്റെ ആരോപണം. കൂടാതെ മോഹനന്റെ മകള്‍ രണ്ടുവര്‍ഷം മുമ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ്യുവിനുവേണ്ടി പ്രവര്‍ത്തിച്ചെന്നും ആരോപണവും വിഎസ് പക്ഷം ഉയര്‍ത്തിക്കാട്ടി.
ജില്ലയില്‍ സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ജില്ലാസെക്രട്ടറി ദിനേശ്മണിക്ക് ആയില്ലെന്ന ആരോപണവും ഉയര്‍ന്നു. ദിനേശ്മണി വിഭാഗീയതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും വിഎസ് പക്ഷം ആരോപിച്ചു.
ഇതിനിടെ നിലവിലെ ജില്ലാകമ്മിറ്റിയില്‍നിന്നും വിഎസ് പക്ഷത്തെ 4 പേരെ ഒഴിവാക്കാനുള്ള നീക്കവും വിഎസ് പക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. 20 ജില്ലാ കമ്മിറ്റിയില്‍ താഴെ പങ്കെടുത്തുവരെ ഒഴിവാക്കാനാണ് നീക്കം. ഇത് വിഎസ് പക്ഷത്തിന് കനത്ത തിരിച്ചടിയാകും. മുന്‍ എംഎല്‍എ എം.പി. വര്‍ഗിസ് ഉള്‍പ്പെടെ വിഎസ് പക്ഷത്തുള്ള 4 പേര് 20ല്‍ താഴെ ജില്ലാ കമ്മിറ്റികളിലാണ് പങ്കെടുത്തിട്ടുള്ളത്. പിണറായി പക്ഷത്തെ ഈ നീക്കം മുന്‍കൂട്ടി കണ്ടാണ് വിഎസ് പക്ഷം മത്സരിക്കാന്‍ ഒരുങ്ങുന്നത്. ജില്ലാകമ്മിറ്റിയില്‍ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമെ ജില്ലാസെക്രട്ടറിയെ ലഭിക്കുകയുള്ളൂ. 44 അംഗ ജില്ലാകമ്മിറ്റിയില്നിന്നാണ് സെക്രട്ടറിയെ സംസ്ഥാനനേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് കൂടുകയും ജില്ലാ പാനല്‍ ചര്‍ച്ചചെയ്യുകയും ചെയ്യും. ഈ ചര്‍ച്ചയില്‍ സമവായം ഉണ്ടായാല്‍ മാത്രമെ മത്സരം ഒഴിവാക്കാന്‍ കഴിയുകയുള്ളൂ. മത്സരം ഉണ്ടാവുകയാണെങ്കില്‍ പിണറായി പക്ഷത്തുനിന്നും കെ. ചന്ദ്രന്‍പിള്ളയെയും സി.എന്‍. മോഹനനെയും മുന്‍നിര്‍ത്തിയായിരിക്കും മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: