കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സത്തെ ഉത്സവപ്പൊലിമയില്‍ ആറാടിച്ച് കോഴിക്കോട് നഗരം. 55-ാം സ്കൂള്‍ കലോത്സവം അഞ്ച് വര്‍ഷത്തിന് ശേഷമാണ് നഗരത്തില്‍ വന്നണിഞ്ഞത്. 50-ാമത് കലോത്സവം ഇവിടെയായിരുന്നു. കോഴിക്കോടിന്റെ ആതിഥ്യമര്യാദകള് പൂര്‍ണ്ണമായി നുകര്‍ന്നാണ് 11,000ത്തോളം പ്രതിഭകള്‍ വീണ്ടും ഇവിടെയെത്തുന്നത്.
ബുധനാഴ്ച വൈകീട്ട്തന്നെ മത്സരാര്‍ത്ഥികളുടെ ആദ്യ സംഘം കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ കാസര്‍കോട് നിന്ന് വന്നിറങ്ങി. കോഴിക്കോടന്‍ ഹലുവയും മിഠായിയും നല്കി താളമേളത്തോടെയാണ് ഇവരെ ആതിഥേയര്‍ സ്വീകരിച്ചത്. ഇന്നലെ വൈകീട്ടോടെ കലോത്സവത്തിന്റെ 14 ജില്ലകളില്‍ നിന്നുള്ള രജിസ്ട്രേഷന് മാനാഞ്ചിറയ്ക്ക് സമീപം ബിഇഎം ഗേള്‍സ് ഹൈസ്കൂളില്‍ പൂര്‍ത്തിയായി.
കലോത്സവത്തിന് ആരംഭംകുറിച്ച് ബീച്ചില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരത്തിന്റെ യാത്രയായിട്ടാണ് മാറിയത്. വഴിനീളെ യാത്രയ്ക്ക് മംഗളം നേരാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്.
കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് തോരണങ്ങളും കമാനങ്ങളും നിറഞ്ഞ നഗരത്തിന്റെ റോഡായ റോഡുകളും ചെറുതെരുവുകള്പോലും വിസ്മയക്കാഴ്ചകളായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: