കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മുനിസിപ്പാലിറ്റിയും പൂത്തൂരില്‍ പഞ്ചായത്തും രൂപീകരിക്കുമെന്ന പ്രഖ്യാപനം ഇരുസ്ഥലങ്ങളുടെയും വികസനസ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍ ഇതിനെ ആശങ്കയോടെ കാണുന്ന ഒരു വിഭാഗവും ഉണ്ട്.
മുനിസിപ്പാലിറ്റിയായി കഴിഞ്ഞാല്‍ കൊട്ടാരക്കരയില്‍ ഉണ്ടാകുന്ന വികസനങ്ങളെക്കാള്‍ ഒരു കൂട്ടര് ആശങ്കപ്പെടുന്നത് തങ്ങള്‍ക്ക് നികുതിഭാരം ഉള്‍പ്പടെ കൂടുമെന്നാണ്.
മുനിസിപാലിറ്റിയായാല് കേന്ദ്രപദ്ധതിയില്‍ നിന്ന് ഉള്‍പ്പെടെ കോടികളുടെ ഫണ്ട് വികസനത്തിന് ലഭിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരത്തിലുള്ള പല പദ്ധതിയിലും ഉള്‍പ്പെടുന്നതിന് തടസം കൊട്ടാരക്കര ടൗണ്‍ പട്ടികയില്‍ ഇടം പിടിക്കാത്തതാണത്രെ. ടൗണിലെ വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണാല്‍ മുകളില്‍ കൂടിയുള്ള ലൈനുകള്‍ മാറ്റി കേബിളുകള്‍ വലിക്കുന്നതിന് തടസമായി നിന്നത് മുനിസിപ്പാലിറ്റി അല്ലാത്തതാണ്.
കൊട്ടാരക്കരയുടെ ശാപമായ ട്രാഫിക്ക് പരിഷ്കരണം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് ഇനി ജീവന് വയ്ക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊട്ടാരക്കരയെക്കാള്‍ ചെറുപട്ടണങ്ങള്‍ മുനിസിപാലിറ്റിയായി മാറിയെങ്കിലും ചില രാഷ്ട്രിയ ഇടപെടലുകള്‍ കൊട്ടാരക്കരയെ മാറ്റി നിര്‍ത്തി. മറ്റ് സ്ഥലങ്ങള്‍ വികസന ദ്യഷ്ടിയില്‍ മുന്നേറിയപ്പോള്‍ ഇവിടുത്തെ വികസനം ചുരുങ്ങി പേരില്‍ മാത്രം ഒതുങ്ങി. ഇതിന് മാറ്റം വരും എന്നാണ് പൊതുസമൂഹം കണക്ക് കൂട്ടുന്നത്.
നിലവിലെ വാര്‍ഡുകള്‍ മാത്രം നിലനിര്‍ത്തിയായിരിക്കും പുതിയ രൂപികരണം എന്നാണ് സൂചന. കശുഅണ്ടി വ്യവസായത്തിന്റെ കേന്ദ്രമായ പുത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ സാക്ഷാത്കാരത്തെ പ്രതീക്ഷയോടെയാണ് ഈ നാട്ടുകാര്‍ കാണുന്നത്.
ആവശ്യം നേടിയെടുക്കാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രി, വകൂപ്പ് മന്ത്രി, ഉദ്യോഗസ്ഥ മേധാവികള്‍ എന്നിവരെ കാണുകയും ചെയ്ത പബ്ലിക്ക് ലൈബ്രറി ഭാരവാഹികള്‍ വലിയ സന്തോഷത്തിലാണ്. തങ്ങളുടെ പ്രയ്ത്നം വിജയിക്കണമെങ്കില്‍ വികസനം കൂടി വേഗത്തിലാകണമെന്നാണ് ഇവര്‍ പറയുന്നത്. പവിേത്രശ്വരം, കുളക്കട, നെടുവത്തൂര്‍ പഞ്ചായത്തുക്കളില്‍ നിന്ന് വാര്‍ഡുകള്‍ കൂട്ടിയോജിപ്പിച്ചാണ് പൂത്തൂര്‍ പഞ്ചായത്ത് നിലവില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: