ബെല്‍ജിയം: ബെല്‍ജിയം പോലീസ് രണ്ട് ഇസ്ലാമിക ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. സിറിയയില്‍ നിന്നും തിരിച്ചെത്തിയവര്‍ക്കുള്ള തിരച്ചിലിനിടെയാണ് സംഭവം. ഭീകരര്‍ ബെല്‍ജിയം പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പാരീസിലെ ചാര്‍ലി എബ്ദോ ഓഫീസാക്രമണത്തെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്. പ്രധാനമന്ത്രി ചള്‍സ് മൈക്കിള്‍ രാജ്യം മുഴുവന്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ബെല്‍ജിയത്തില്‍ നിന്നും മുന്നൂറിലേറെപേര്‍ ഭീകരവാദികളോടൊപ്പം ചേരാന്‍ സിറിയയിലേക്ക് പോയിട്ടുണ്ടെന്നാണ് കണക്ക്.
നൂറ് പേര് തിരിച്ച് വന്നിരുന്നു. 40പേര് കൊല്ലപ്പെട്ടതായും 170 പേര് സിറിയയിലും ഇറാഖിലും ഇപ്പോഴും പോരാട്ടം നടത്തുന്നതായുമാണ് വിവരം. തിരിച്ചെത്തിയ ഒരു ഭീകരനെ ജര്‍മ്മന്‍ പോലീസും വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: