ബെയ്ജിങ്: ചൈനയിലെ യാങ്സി നദിയില്‍ ബോട്ട് മുങ്ങി 21 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഒരാളെ കാണാതായി. മൂന്നു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മൂന്നു പേരും ചൈനക്കാരാണ്. കിഴക്കന്‍ ചൈനയുടെ ജിഗന്‍ഷു പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും സിംഗപ്പൂരില്‍ നിന്നുള്ള നാലുപേരുമാണ് ബോട്ടിലുണ്ടായിരുന്നത്.
യാങ്സി നദിയിലെ ഫ്യൂബയ് ചാനലില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടയിലാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരന് സിംഗപ്പൂരില്‍ താമസമാക്കിയ ആളാണെന്നാണ് പ്രാഥമിക വിവരം. കൊടുംതണുപ്പ് കാരണം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: