മെല്‍ബണ്‍: ടീം ഇന്ത്യക്ക് ഇന്ന് വീണ്ടും ഓസീസ് വെല്ലുവിളി. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന് പരാജയപ്പെട്ട ശേഷം ഇന്ന് ഏകദിനത്തിലാണ് ടീം ഇന്ത്യ കരുത്തുതെൡയിക്കാന്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടങ്ങുന്ന ത്രിരാഷ്ട്രപരമ്പരയിലാണ് ടീം ഇന്ത്യ കരുത്തുതെളിയിക്കാന്‍ ഇറങ്ങുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയില്‍ കിരീടം നേടുക എന്നതായിരിക്കും ധോണിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അടുത്ത മാസം ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് അരങ്ങേറുന്നത്.
ത്രിരാഷ്ട്രപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുക്കള്‍ ഇന്ന് ഇന്ത്യക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് പരമ്പരയിലെ പോലെ തകര്‍പ്പന്‍ ഫോമിലാണെന്നത് കംഗാരുക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. വാര്‍ണര്‍ക്ക് പുറമെ ഷെയ്ന് വാട്സണ്, ആരോണ്‍ ഫിഞ്ച്, സ്മിത്ത്, ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി എന്നിവരും കളിയുടെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബൗളിംഗ് നിരയും മികച്ചതാണ്. ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്കും മൂന്നെണ്ണം എറിഞ്ഞിട്ട ഫോക്നറും ഉള്‍പ്പെടുന്ന ബൗൡഗ്നിരയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്.
അതേസമയം ടീം ഇന്ത്യ കടലാസില്‍ കരുത്തര്‍ തന്നെയാണ്. ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ ഏകദിനത്തിനിറങ്ങുന്നത്. എന്നാല്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായ ശിഖര്‍ ധവാന് ഏറെ നാളുകളായി ഫോമിലല്ലാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. എങ്കിലും ധവാന് തന്നെയായിരിക്കും ഇന്ന് ഓപ്പണറുടെ റോൡലിറങ്ങുക.
ഒപ്പം രോഹിത് ശര്‍മ്മയും. ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനത്തോടെ നാല് സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ടീം ഇന്ത്യ ഏറെ ഉറ്റുനോക്കുന്നത്. മൂന്നാമനായി കോഹ്ലിയും നാലാമനായി അജിന്‍ക്യ രഹാനെയും ക്രീസിലെത്തും. ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ മാത്രം ഇടംപിടിച്ച സുരേഷ്റെയ്നയായിരിക്കും തുടര്‍ന്ന് വരുന്നത്. എങ്കിലും റെയ്നയുടെ ഫോമിനെക്കുറിച്ച് സംശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: