ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ(പിഎംഒ) വ്യാജവെബ്സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുധീപ്ത ചാറ്റര്‍ജിയാണ് ഹൗറയിലെ വീട്ടില്‍ നിന്നും പിടിയിലായത്. ഇയാള്‍ നിര്‍മ്മിച്ച വ്യാജ വെബ്സൈറ്റിന്റെ സെര്‍വര്‍ യുഎസിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘പ്രധാന് മന്ത്രി ആദര്‍ശ് യോജന’ എന്ന പേരിലായിരുന്നു വെബ്സൈറ്റ്.
പണം നിക്ഷേപിക്കലും ലോണ്‍ നല്കുന്നതുമുള്പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഈ വെബ്സൈറ്റ് വഴി നടത്തിയിരുന്നു. ഏതാണ്ട് 200ലധികം ആളുകള്‍ ഈ ഇതുവഴി കബളിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, സൈബര്‍ സുരക്ഷാ സംഘത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി ക്രൈംബ്രാഞ്ചാണ് ഇത് കണ്ടെത്തിയത്. 17 ടെലി കാളറുകളും ഇവിടെ ഉണ്ടായിരുന്നു. റബ്ബര്‍ സ്റ്റാമ്പുകളും വ്യാജ പ്രോജക്ട് റിപ്പോര്‍ട്ടുകളും കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: