കൊട്ടാരക്കര: കോട്ടാത്തലയില്‍ വീണ്ടും സിപിഎം തേര്‍വാഴ്ച. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൊച്ചുതുണ്ടില്‍ വീട്ടില്‍ അഭിലാഷ് (32), പുത്തന്‍വീട്ടില്‍ ഷിജു (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ എട്ട് പേരടങ്ങുന്ന സംഘം വൈദ്യുതിബന്ധം വിഛേദിച്ചശേഷം അഭിലാഷിന്റെ വീട്ടുകതകുകള് ചവിട്ട് പൊളിച്ച് അകത്ത് കടന്ന് വെട്ടുകയായിരുന്നു. കൈക്കും കാലിനും വെട്ടേറ്റ അഭിലാഷ് താലുക്കാശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. മകനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച അമ്മയെ അക്രമിസംഘം പിടിച്ചുതള്ളി. അമ്മയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടികൂടിയതിനെ തുടര്‍ന്ന് സംഘം സ്ഥലം വിട്ടു.
വീട്ടിലുണ്ടായിരുന്ന ടിവി, ഫര്‍ണിച്ചര്‍ എന്നിവയടക്കം ഉപകരണങ്ങളെല്ലാം അടിച്ച് തകര്‍ത്തു. ഇതിനുശേഷം സരിഗ ജംഗ്ഷനിലുള്ള പുത്തന്‍വീട്ടില്‍ ഷിജുവിന്റ വീടാക്രമിച്ച സംഘം ഷിജുവിനെ വെട്ടിപരിക്കേല്പിച്ചു. ഷിജുവും താലൂക്കാശുപത്രയില്‍ ചികിത്സയിലാണ്. ഡിസംബര്‍ ഏഴിന് മാരകായുധങ്ങളുമായി നിലവിലെ ഏരിയാസെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയ സിപിഎം ഗുണ്ടാസംഘത്തിന്റ ആക്രമണത്തില്‍ ആറ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലക്ക് വെട്ടേറ്റ രണ്ട്പ്രവര്ത്തകരുടെ നില അതീവഗുരുതരമായിരുന്നു.
സംഭവത്തില്‍ ഏരിയാസെക്രട്ടറിയടക്കം ഒമ്പതുപേര്‍ക്കെതിരെ 308 വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും രണ്ടുപേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്ത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡിവൈഎഫ്ഐ ഏരിയാപ്രസിഡന്റ് ബിജു, രജനീഷ് എന്നിവരുമായി കോട്ടാത്തലയില്‍ ഞായറാഴ്ച സിപിഎം ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതിനുശേഷമാണ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായത്. കേസിലെ പ്രതിയായ ഏരിയസെക്രട്ടറി അടക്കമുള്ളവര്‍ പലകേസിലും ബന്ധപ്പെടാന്‍ സ്റ്റേഷനിലെത്തിയിട്ടും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല.
പുതുതായി എത്തിയ എസ്ഐ രണ്ടുപേരെ അറസ്റ്റ് ചെയ്തപ്പോഴേക്കും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് പിന്നീട് അറസ്റ്റ് നടന്നില്ല. ഇതാണ് വീണ്ടും അക്രത്തിലേക്ക് തിരിയാന്‍ സിപിഎമ്മിന് പ്രേരണയാകുന്നത്. സിപിഎം ആധിപത്യ മേഖലയായ സരിഗ ജംഗഷനില്‍ നിന്നും മുപ്പതോളം കുടുംബങ്ങള്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ എത്തിയിരുന്നു. അന്നുമുതല്‍ നിരന്തരമായി സംഘര്‍ഷത്തിന് സിപിഎം ശ്രമിക്കുകയാണ്. അക്രമത്തില്‍ പരിക്കേല്ക്കുന്നവരെല്ലാം സാധാരണക്കാരാണ്.
പോലിസിന്റെ നിഷ്ക്രിയത്വമാണ് കോട്ടാത്തലയില്‍ വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്പ്പിക്കുന്നതിലേക്ക് വഴി തെളിച്ചതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.വയ്ക്കല്‍ സോമന് ആരോപിച്ചു.
ഗുരുതരമായി പരിക്കേറ്റ് ആറുപേര്‍ ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടി സംശയത്തിന് ഇടനല്‍കുന്നതാണ്. പോലീസ് സിപിഎമ്മിന്റെ ബി ടീമായി കൊട്ടാരക്കരയില്‍ മാറുകയാണ്. കേസില്‍ ഉള്‍പെട്ട ഏരിയസെക്രട്ടറിയെ അനുമോദിക്കുന്ന നിലയിലേക്ക് പോലീസ് മാറി കഴിഞ്ഞതായും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: