വാഷിംങ്ടണ്‍: ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള രണ്ടാമത്തെ രാജ്യമാണ് ഭാരതമെന്ന് സര്‍വ്വേ. സ്വിസ് ദാവോസിലെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ എഡെല്‍മാന്‍ ആഗോളതലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും വിദ്യാഭ്യാസമുള്ള പൊതുജനങ്ങള്‍ക്കിടയിലും നടത്തിയ സര്‍വ്വേയിലാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വിശ്വസ്തമായ രാജ്യമായി ഭാരതത്തെ കണ്ടെത്തിയത്.
ഭാരതത്തിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത 2015ല്‍ വളരെയേറെ ഉയര്‍ന്നു. 27 രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഭാരതം രണ്ടാമതെത്തിയത്. യുഎഇ, ഭാരതം, ചൈന, നെതര്‍ലാന്‍ഡ്സ് എന്നിങ്ങനെയാണ് പട്ടിക.
വിശ്വാസ്യതയില്ലാത്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ 13 രാഷ്ട്രങ്ങളാണ് ഉള്ളത്. ജപ്പാന്, റഷ്യ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ഇറ്റലി എന്നിവയാണ് വിശ്വാസ്യതയില്ലാത്ത രാഷ്ട്രങ്ങള്‍. ബ്രസില്‍, മലേഷ്യ, ഫ്രാന്‍സ്, അമേരിക്ക എന്നിവ നിക്ഷ്പക്ഷ രാജ്യങ്ങളുടെ ലിസ്റ്റിലാണ് പെടുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ ഭാരതത്തിന്റെ ആത്മവിശ്വാസവും വിശ്വാസ്യതയും ഉയര്‍ന്നു.
ഭാരതത്തിലെ സ്ഥാപനങ്ങള്‍, മീഡിയ, വ്യവസായ സ്ഥാപനങ്ങള്‍, എന്‍ജിഒ എന്നിവയുടെ വിശ്വാസ്യതയില്‍ 50 ശതമാനത്തില്‍ താഴെയാണ് യുഎസ്, യുകെ, ജര്‍മ്മനി തുടങ്ങിയ രാഷ്ട്രങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ വളരെയേറെ ഗുണം ചെയ്തു. ഇതാണ് സര്‍വ്വേയുടെ ആദ്യപേജില്‍ പറഞ്ഞിരിക്കുന്നത്. യുഎഇ (84), ഭാരതം (79). ഇന്ത്യോനേഷ്യ (78), ചൈന (75), സിംഗപൂര്‍ (65), നെതര്‍ലാന്‍ഡ് (64) എന്നിങ്ങനെയാണ് സര്‍വ്വേയിലെ സ്ഥാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: