വത്തിക്കാന്‍ സിറ്റി: കുട്ടികളുടെ എണ്ണമല്ല സാമ്പത്തിക അസമത്വമാണ് ദാരിദ്ര്യത്തിന് കാരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നല്ല കത്തോലിക്കര്‍ മുയലുകളെപ്പോലെ വംശവര്‍ദ്ധന നടത്തേണ്ടതില്ലെന്ന പ്രസ്താവന വിവാദമായതോടെയാണ് മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് വിശദീകരണവുമായി മാര്‍പാപ്പ രംഗത്തെത്തിയത്. ‘കുട്ടികളുടെ എണ്ണക്കൂടുതലാണ് ദാരിദ്ര്യത്തിനു കാരണം എന്നു ചിലര്‍ പറയാറുണ്ട്. സത്യത്തില്‍ സാമ്പത്തിക അനീതിയാണ് ദാരിദ്ര്യത്തിനു കാരണം.
പണത്തിനു കേന്ദ്രസ്ഥാനം നല്കുന്ന സാമ്പത്തിക സംവിധാനവും അതുമൂലം ഉണ്ടാകുന്ന, ഉപയോഗിച്ചശേഷം എറിഞ്ഞുകളയുന്ന ഉപഭോക്തൃ സംസ്കാരവുമാണ് ദാരിദ്ര്യത്തിന്റെ മുഖ്യ കാരണം പാപ്പ പറഞ്ഞു. വലിയ കുടുംബങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവനയിലൂടെ ഒട്ടേറെ കുട്ടികളുള്ള കുടുംബത്തില്‍നിന്നു വന്നവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയെന്നു വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പ ഈ വിശദീകരണം നല്‍കിയത്.
കൃത്രിമ കുടുംബാസൂത്രണത്തിന് കത്തോലിക്ക സഭ എതിരാണെന്നും സ്വാഭാവികമായ കുടുംബാസൂത്രണമാണ് വേണ്ടതെന്നുമാണ് പോപ്പ് വിമാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: