കാഞ്ഞിരപ്പള്ളി : ഭാരതം ലോകത്തിനൊപ്പം വികസനത്തിന്റെ പാതയിലേക്ക് കടന്നതായി ബിജെപി ദേശീയ സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിയുടെ ആഭിമുഖ്യത്തില്‍ ബാര്‍ കോഴ അഴിമതിയില്‍ ഉള്‍പ്പെട്ട കെ.എം.മാണി രാജിവയ്ക്കണമെന്നാശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുശേഷം നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനമാണ് നരേന്ദ്രമോദിയുടെ അജണ്ട. ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ നരേന്ദ്രമോദിയുടെ വികസന അജണ്ടക്കൊപ്പം നില്ക്കുമ്പോള് കേരളവും ഇതിനൊപ്പം ചിന്തിക്കാന്‍ സമയമായതായി കണ്ണന്താനം പറഞ്ഞു. താന്‍ കളക്ടറായിരുന്ന കാലത്ത് നടപ്പിലാക്കിയ ജനങ്ങളിലേക്ക് എന്ന ആശയം തട്ടിയെടുത്ത് ജനസമ്പര്‍ക്ക പരിപാടിയായി അവതരിപ്പിച്ച് ഉമ്മന്‍ചാണ്ടി അവാര്‍ഡ് തട്ടിയെടുത്തു. റബ്ബറിന്റെ വിലയിടിയാന്‍ കാരണം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വികലമായ നയം മൂലമാണ്. 3 ലക്ഷം ടണ്‍ റബ്ബര്‍ ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യാന്‍ ചിദംബരം കൂട്ടുനിന്നു. ഈ കാലയളവില്‍ ഗവണ്മെന്റില് ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് ഇതിനെതിരെ ഒന്നും ചെയ്തില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരള ഗവണ്മെന്റ് രാജിവയ്ക്കണമെന്നദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാകമ്മറ്റിയംഗം കെ.വി.നാരായണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.വി. സുരേഷ്, നോബിള്‍ മാത്യു, മണിരാജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: