സിഡ്നി: ഐപിഎല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് തന്നെചുറ്റിപ്പറ്റി ഉയരുന്ന ഊഹാപോഹങ്ങള്‍ അടുത്തിടെയൊന്നും അവസാനിക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് മഹേന്ദ്ര സിംഗ് ധോണി.
യാതൊരു തെളിവുമില്ലാതെയാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്നും എംഎസ്ഡി ആരോപിച്ചു. വിഷയത്തില്‍ ധോണി പ്രതികരിക്കുന്നത് ഇതാദ്യം.
എനിക്കറിയാം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്ത് പ്രശ്നമുണ്ടായാലും എന്റെ പേര് ഉയര്‍ന്നുവരും. ഒന്നുമില്ലെങ്കിലും വലുതും ചെറുതുമായ ചില ഉഹാപോഹങ്ങള്‍ കേള്‍ക്കും, ധോണി പറഞ്ഞു. ഊഹാപോഹങ്ങളെ ഞാന്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു കഥ അവസാനിച്ച് രണ്ടു ദിവസത്തിനകം മറ്റൊരണ്ണം പുറത്തുവരുമെന്നും ധോണി ആരോപിച്ചു.
ഐപിഎല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകന്‍കൂടിയായ ധോണിയുടെ പേര് പലപ്പോഴും ഉയര്‍ന്നുകേട്ടിരുന്നു. മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 13 കളങ്കിത കളിക്കാരുടെ കൂട്ടത്തില്‍ ധോണിയുടെ പേരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്യാപ്ടന് പ്രതികരണത്തിന് ഒരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: