മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക മൂന്നാം നമ്പര്‍ സ്പെയ്നിന്റെ റാഫേല്‍ നദാല്‍, റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. പ്രീ- ക്വാര്‍ട്ടറില്‍, വമ്പന്‍ സര്‍വുകള്‍ക്ക് പേരുകേട്ട ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സനെ നദാല്‍ വീഴ്ത്തി, സ്കോര്‍: 75, 61, 64. അവസാന എട്ടില്‍ നദാല്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിടും. വനിതകളിലെ മുമ്പത്തി ഷറപ്പോവ ചൈനീസ് പ്രതീക്ഷയായിരുന്ന പെങ് ഷൂയിയെ 6-3,6-0ത്തിന് തുരത്തി. കാനഡയുടെ യൂജിന്‍ ബൗച്ചാര്‍ഡ് മരിയയുടെ അടുത്ത എതിരാളി.
പുരുഷ വിഭാഗത്തിലെ മറ്റൊരു സുപ്രധാന പ്രീ- ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ ബള്‍ഗേറിയന്‍ പ്രതിഭ ഗ്രിഗോര്‍ ദിമിത്രോവിനെ (6-4, 6-7, 6-3, 7-5) മുട്ടുകുത്തിച്ചു. വനിതാ വിഭാഗത്തില്‍ റഷ്യയുടെ എകാതറീന മകറോവ, സിമോണെ ഹാലെപ് എന്നിവരും സുഗമ സഞ്ചാരികള്‍. മിക്സഡ് ഡബിള്‍സില്‍ മാസാ ജാവാനോവിച്ചും സാം തോംപ്സണും ചേര്‍ന്ന ഓസ്ട്രേലിയന്‍ സഖ്യത്തെ കീഴടക്കി ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് – സ്വിറ്റ്സര്‍ലാന്റിന്റെ മാര്‍ട്ടിന ഹിന്‍ജിസ് ജോടി രണ്ടാം റൗണ്ട് കണ്ടു (6-2, 7-6). പക്ഷെ, രോഹന് ബൊപ്പണ്ണ കൂട്ടുകെട്ട് മടക്കടിക്കറ്റ് വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: