പൊന്‍കുന്നം: തമ്പലക്കാട് നടന്ന അക്രമത്തില്‍ നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് ഉപരോധിച്ചു. നേതാക്കളുമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പരിക്കേറ്റ യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും അഞ്ചുപേരെ വിട്ടയയ്ക്കുന്നതിനും തീരുമാനിച്ചു. 9 ബിജെപി പ്രവര്‍ത്തകരെയും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
വിവാഹ സ്ഥലത്ത് ഉണ്ടായ തര്‍ക്കം സിപിഎം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തിന് ശേ ഷം സംഘടിതരായി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകായിരുന്നു. ഈ അക്രമത്തെ ചെറുക്കാന്‍ ശ്രമിച്ചവരെയാണ് അക്രമികള്‍ എന്നപേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തിന് ആസൂത്രണം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആസൂത്രിതമായി രക്ഷപെട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വന്‍തോതിലുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള സിപി എം- ഡിവൈഎഫ്ഐയുടെ ആസൂത്രിത ശ്രമമാണ് തമ്പലക്കാട്ട് നടന്ന അക്രമങ്ങള്‍.
തമ്പലക്കാട്ട് നടന്ന സിപിഎം-ഡിവൈഎഫ്ഐ ആക്രമങ്ങളില്‍ ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗത്തില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.വി. സുരേഷ്, ട്രഷറര്‍ കെ.സി. മനോജ്, പഞ്ചായത്തംഗം മണിരാജു, ബിജു കൊടയ്ക്കനാല്‍, മോഹനന് പിള്ള വിഴിക്കത്തോട്, സോമശേഖരന്‍, ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: