ന്യൂദല്‍ഹി: ഭാരതവുമായുള്ള സഹകരണം ശക്തിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കയച്ച റിപ്പബഌക്ദിന സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭാരതത്തിന്റെ നവനിര്‍മ്മാണ സ്വപ്നങ്ങില്‍ പങ്കാളിയാവാന്‍ ചൈനക്ക് സന്തോഷമുണ്ട്. ചൈനയും ഭാരതവും പുരാതന സംസ്ക്കാരങ്ങളുറങ്ങുന്ന രാഷ്ട്രങ്ങളാണ്. അതുകൊണ്ട് തന്നെ രാഷ്ട്രത്തിന്റെ വളര്‍ച്ചക്കായി വലിയ സ്വപ്നങ്ങളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ചൈന തയ്യാറാണ്.
വികസന കാര്യങ്ങളില്‍ ഭാരതവും ചൈനയും കുറെ കാലമായി ശക്തമായ സഹകരണത്തിലാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു. വിവിധമേഖലകളുടെ വികസനത്തിനായി ശക്തമായ പങ്കാളിത്തത്തിന് ചൈന ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന് ആണവ വിതരണക്കാരുടെ ഗ്രൂപ്പ് അംഗത്വം ലഭിക്കുന്നതിന് ചൈന നിബന്ധനകളോടെ പിന്തുണക്കും. ഭാരതത്തെ 48 അംഗ ആണവ വിതരണക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്തുണച്ചിരുന്നു.
അംഗത്വത്തിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ താത്പര്യം മനസ്സിലാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു. പുതിയ അംഗത്വം നല്‍കുന്നതിനെ പിന്തുണക്കുന്നു. എന്നാല്‍ ഭാരതം അതിനുള്ള നടപടികള്‍ എടുക്കണമെന്നാണ് ചൈനയുടെ നിലപാട്. ആഗോളതലത്തില്‍ അണുവായുധങ്ങളുടെ വ്യാപനം തടയുന്നതിനായി ഭാരതവും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചിരുന്നു.
അതുപോലെ ആണവ വിതരണക്കാരുടെ ഗ്രൂപ്പ് അംഗത്വം, മിസൈല്‍ ടെക്നോളജി കണ്ട്രോള് വ്യവസ്ഥയിലും ആയുധ നിയന്ത്രണത്തിലും ആസ്ട്രേലിയ ഗ്രൂപ്പിലും ഭാരതവും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇക്കാര്യം ഒബാമയും മോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: