കോഴിക്കോട്: അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കേരളത്തിന്റെ പ്രതിപക്ഷനേതാവ് പരേതനായിക്കഴിഞ്ഞോയെന്ന് വി.എസ്. അച്യുതാനന്ദന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി യുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരനായ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്താതെ മാണിയേക്കാള്‍ അഴിമതിക്കാരനായ ആര്. ബാലകൃഷ്ണപിള്ളയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്ന നിലപാടാണ് ഇത്. കേരളജനതയെ വഞ്ചിക്കുന്ന നിലപാടാണ് അച്യുതാനന്ദന് കൈക്കൊള്ളുന്നത്.
എന്തുകൊണ്ടാണ് കെ.എം. മാണിക്കെതിരെ പ്രക്ഷോഭം നടത്താത്തതെന്ന് അച്യുതാനന്ദന് വ്യക്തമാക്കണം. അഴിമതി സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിക്കേണ്ട പ്രതിപക്ഷം മാളത്തിലൊളിച്ചിരിക്കുകയാണ്. ബാലകൃഷ്ണപിള്ള അഴിമതിവിരുദ്ധനായത് എന്നു മുതലാണെന്ന് സുരേന്ദ്രന് ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: