ന്യൂദല്‍ഹി: ഭാരതത്തിന്റെ പുതിയ വിദേശകാര്യസെക്രട്ടറിയായി സുബ്രഹ്മണ്യം ജയശങ്കര്‍ ചുമതലയേറ്റു. അദ്ദേഹം ഇതുവരെ അമേരിക്കയിലെ ഭാരത അംബാസിഡറായിരുന്നു.
വിദേശകാര്യസെക്രട്ടറിയായിരുന്ന സുജാതാ സിങിനെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. റിട്ടയര്‍ ചെയ്യാന്‍ ഇനി എട്ടുമാസം കൂടി മാത്രമുള്ള സുജാതയുടെ പുതിയ പദവി തീരുമാനിച്ചിട്ടില്ല.
സുജാതാ സിങിനെ നീക്കിയത് വിവാദമാക്കാന്‍ കോണ്‍ഗ്രസ് ശ്രമമാരംഭിച്ചിട്ടുണ്ട്. 28 വര്‍ഷം മുന്‍പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അന്നത്തെ വിദേശകാര്യസെക്രട്ടറി എ.പി. വെങ്കിടേശ്വരനെ നീക്കിയിരുന്നു. അതു മറച്ചുവച്ചാണ് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നീക്കമാരംഭിച്ചിരിക്കുന്നത്.
ഒബാമയുടെ സന്ദര്‍ശനം വന്‍വിജയമാക്കിയത് ജയശങ്കറിന്റെ പ്രവര്‍ത്തനങ്ങളാണ്. അതു കണക്കിലെടുത്താണ് അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയാക്കിയത്. ഇനി ജയശങ്കറിനു പകരം അമേരിക്കയിലെ അംബാസിഡറെ നിയമിക്കാനുണ്ട്.
ഉദ്യോഗസ്ഥരെ നിയമിക്കാനും നീക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും ബിജെപി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: