പെര്‍ത്ത്: ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഇന്ന് സെമിഫൈനല്‍. ഇന്നത്തെ കളിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ടീം ഇന്ത്യക്ക് ഫൈനലില്‍ കളിക്കാം. അതേസമയം മഴമൂലം കളി ഉപേക്ഷിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടായിരിക്കും ഫൈനലില്‍ ഓസ്ട്രേലിയയുടെ എതിരാളികള്‍. കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ പോരാട്ടത്തില്‍ ജയം അനിവാര്യമായത്. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് ഈ കളിയില്‍ നേടിയത്.
നേരത്തെ ആദ്യമത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോടും ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലണ്ടാകട്ടെ ഓസ്ട്രേലിയയോട് രണ്ട് കൡകളിലും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിന് മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ളപ്പോള്‍ ഇന്ത്യക്ക് രണ്ട് പോയിന്റാണുള്ളത്. എന്നാല്‍ ഓസ്ട്രേലിയ ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലില്‍ ഇടംപിടിച്ചത്. മൂന്ന് കളികള്‍ അനായാസം വിജയിച്ചപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം മത്സരം മഴയത്ത് ഒലിച്ചുപോവുകയും ചെയ്തു. ഈ കളിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും രണ്ട് പോയിന്റ് വീതം പങ്കുവെച്ചത്.
ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ ഇന്നും കളിക്കാനിറങ്ങില്ല എന്നത് ടീം ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാണ്. പരിക്കില്‍ നിന്നും പൂര്ണമുക്താനാകാത്തതാണ് കാരണം. ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫോമിലുള്ള രോഹിതിനെ കളിപ്പിച്ച് പരിക്ക് വഷളാക്കണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇന്ന് ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നിര്‍ണായകമത്സരത്തില്‍ ശിഖര്‍ ധവാന്-അജിന്‍ക്യ രഹാനെ ജോഡിയായിരിക്കും ഇന്നിംഗ്സ് തുറക്കുക. ധവാന്റെ മോശം ഫോമും രോഹിത്തിന്റെ പരിക്കും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് ടീം ഇന്ത്യയെ കുഴക്കുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. വിരാട് കോഹ്ലിയും സുരേഷ് റെയ്നയും അമ്പാട്ടി റായിഡും അവസരത്തിനൊത്തുയരുന്നുമില്ല. ബൗളിംഗ് നിരയും മികച്ച പ്രകടനമല്ല നടത്തുന്നത്. ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ഉള്‍പ്പെടുന്ന പേസ് ബൗളര്‍മാരും അക്ഷര്‍ പട്ടേല്‍ നയിക്കുന്ന സ്പിന്നര്‍മാരും കഴിഞ്ഞ മത്സരങ്ങളില്‍ തീര്‍ത്തും നിറം മങ്ങുന്നതാണ് കണ്ടത്.
അതേസമയം ഇന്ത്യയെ അപേക്ഷിച്ച് ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് നടത്തുന്നത്.
ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഇയാന്‍ ബെല്‍, അര്‍ദ്ധസെഞ്ചുറി നേടിയ ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ടെയ്ലര്, ക്യാപ്റ്റന്‍ മോര്ഗന് തുടങ്ങിയവരുടെ ഫോമിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ടീം ഇന്ത്യയെ അപേക്ഷിച്ച് മികച്ച ബൗളര്‍മാരും ഇംഗ്ലണ്ടിനുണ്ട്. ജെയിംസ് ആന്ഡേഴ്സണ്, വോക്സ്, ഫിന്, ബ്രോഡ് തുടങ്ങിയവര്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്തായാലും ഇന്ന് ആര് ജയിച്ചാല്ലും ഫൈനല്‍ കളിക്കാമെന്നതിനാല്‍ ആവേശകരമായ മത്സരത്തിനായിരിക്കും പെര്‍ത്ത് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: